CBI Franchise | മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു

Last Updated:

1988-ൽ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സി.ബി.ഐ സീരീസ് അഞ്ചു ഭാഗങ്ങൾ പിന്നിട്ടു കഴിഞ്ഞു

സി.ബി.ഐ.
സി.ബി.ഐ.
മമ്മൂട്ടിയുടെ സി.ബി.ഐ. സീരീസിന്റെ ആറാം ഭാഗം പുറത്തിറങ്ങുമെന്ന് ഉറപ്പു നൽകി സംവിധായകൻ കെ. മധു. മസ്‌കറ്റിൽ നടന്ന ഒരു മാധ്യമ സംഭാഷണത്തിൽ വച്ചായിരുന്നു ആറാം ഭാഗം വരുമെന്ന സ്ഥിരീകരണം. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1988-ൽ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സി.ബി.ഐ സീരീസ്, കഠിനമായ കേസുകൾ ഭേദിക്കുന്നതിനുള്ള ബുദ്ധിശക്തിയുള്ള തന്ത്രങ്ങളിൽ വിശ്വസിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ സേതുരാമ അയ്യർ എന്ന മമ്മൂട്ടി കഥാപാത്രത്തിൽ കേന്ദ്രീകരിച്ചാണ് നിർമിച്ചിട്ടുള്ളത്. ‘CBI 5: പരമ്പരയിലെ’ ഏറ്റവും പുതിയ ഭാഗമായ ‘ദി ബ്രെയിൻ’ കഴിഞ്ഞ വർഷം പുറത്തിറങ്ങി. ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ നേടിയിരുന്നു.
ഫ്രാഞ്ചൈസിയുടെ അഞ്ച് ചിത്രങ്ങളും കെ. മധു സംവിധാനം ചെയ്യുകയും എസ്.എൻ. സ്വാമി തിരക്കഥയെഴുതുകയും ചെയ്തിരിക്കുന്നു. എന്നാൽ അടുത്തിടെ, മിഥുൻ മാനുവൽ തോമസ് സിബിഐ 6 ന്റെ തിരക്കഥയെഴുതും എന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. മിഥുൻ വൈശാഖിനൊപ്പം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നുണ്ട്. ജയറാമിനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന മെഡിക്കൽ ത്രില്ലറായ എബ്രഹാം ഓസ്‌ലറിലും മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
advertisement
Summary: The sixth installment in the CBI Franchise is in the offing, confirmed director K. Madhu during an interaction held abroad. Official announcement of the same may come sooner or later from the makers themselves. Mammootty headlines the series playing Sethurama Iyer, a CBI top sleuth
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
CBI Franchise | മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement