മോദിയുടെ വരവ് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റി; ലത മങ്കേഷ്‌കർ

Last Updated:

Your Arrival Has Changed India's Image, Says Lata Mangeshkar to Narendra Modi | പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ആയിരുന്നു ലത മങ്കേഷ്‌കർ

മോദിയുടെ വരവ് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയെന്നും അതിൽ താൻ സന്തോഷവതിയാണെന്നും ഗായിക ലത മങ്കേഷ്‌കർ. ഇക്കഴിഞ്ഞ ശനിയാഴ്ച 90 വയസ്സ് പൂർത്തിയായ ലത മങ്കേഷ്‌കർ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ആയിരുന്നു.
മോദിയുടെ യു.എസ്സിലേക്കുള്ള യാത്രക്ക് ഒരാഴ്ച മുൻപ് റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണവുമാണിത്. ലത മങ്കേഷ്കറിന് ജന്മദിനാശംസകൾ നേരുന്നുമുണ്ട് മോദി. "നമസ്കാരം, താങ്കളുടെ ജന്മദിനത്തിന് യാത്രയിൽ ആയിരിക്കുമെന്നതിനാലാണ് ഞാൻ വിളിച്ചത്. പോകുന്നതിനു മുൻപ് തങ്ങളെ അഭിനന്ദിക്കണമെന്നുണ്ട്. താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു," മോദിയുടെ വാക്കുകൾ ഇങ്ങനെ.
ജന്മദിനത്തിന് അനുഗ്രഹിക്കണം എന്ന ലതയുടെ ആവശ്യത്തിന് മുൻപിൽ തന്നെക്കാളും മുതിർന്ന ആളായതു കൊണ്ട് ഇങ്ങോട്ടു വേണം അനുഗ്രഹം എന്നായിരുന്നു മോദിയുടെ അഭിപ്രായം. എന്നാൽ ചെയ്തികളിലൂടെ മഹാന്മാരായവരിൽ നിന്നും അനുഗ്രഹം ലഭിക്കുന്നത് നല്ലകാര്യം ആണെന്നായിരുന്നു ലത മങ്കേഷ്കറിന്റെ മറുപടി.
advertisement
ചേച്ചിയും അനുജനും തമ്മിലുള്ള സംഭാഷണം പോലെയാണ് ലത മങ്കേഷ്ക്കറുമായി സംസാരിക്കുമ്പോൾ തനിക്ക് തോന്നിയതെന്ന് മോദി പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മോദിയുടെ വരവ് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റി; ലത മങ്കേഷ്‌കർ
Next Article
advertisement
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
എ ആർ റഹ്മാനെതിരായ വർഗീയ അധിക്ഷേപം 'വെറുപ്പിന്റെ ഭാഷ'യെന്ന് മലയാളി സംഗീത സംവിധായകൻ; പിന്തുണയുമായി റഹ്മാന്റെ മക്കൾ
  • ബോളിവുഡിലെ വർഗീയതയെക്കുറിച്ചുള്ള അഭിപ്രായത്തിന് പിന്നാലെ എ ആർ റഹ്മാൻ സൈബർ ആക്രമണം നേരിടുന്നു

  • മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പോസ്റ്റിനെ പിന്തുണച്ച് റഹ്മാന്റെ മക്കൾ ഖദീജയും റഹീമയും രംഗത്തെത്തി

  • വിയോജിപ്പുകൾ മാന്യമായി അറിയിക്കണമെന്നും വ്യക്തിഹത്യയും അധിക്ഷേപവും വെറുപ്പിന്റെ ഭാഷയാണെന്നും കൈലാസ്.

View All
advertisement