'ദേശീയ പുരസ്കാരം ലഭിക്കാൻ ആ​ഗ്രഹിച്ചിരുന്നു'; കുടുംബവുമായി ബന്ധമുള്ള കാരണം വെളിപ്പെടുത്തി സായ് പല്ലവി

Last Updated:

സായി പല്ലവിയുടെ 24-ാം വയസിലാണ് പ്രേമത്തിൽ അഭിനയിക്കുന്നത്

News18
News18
എല്ലാ അഭിനേതാക്കളുടെയും ആ​ഗ്രഹമായിരിക്കും ഒരു ദേശീയ പുരസ്കാരം. ഇതിനുവേണ്ടി സെലക്ടീവായി സിനിമ തെരഞ്ഞെടുക്കുന്ന നടി നടന്മാരുമുണ്ട്. എന്നാൽ, ദേശീയ പുരസ്കാരം സ്വന്തമാക്കുന്നതിന് കുടുംബവുമായി ബന്ധപ്പെട്ടൊരു കാരണമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സായി പല്ലവി.
മുത്തശ്ശി സമ്മാനിച്ച സാരി ധരിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും അതിനായാണ് താൻ എല്ലായിപ്പോഴും ദേശീയ അവാർഡ് ആഗ്രഹിച്ചിരുന്നതെന്നുമാണ് നടി പറയുന്നത്. തനിക്ക് 21 വയസായപ്പോൾ മുത്തശ്ശി ഒരു സാരി സമ്മാനിച്ചിരുന്നു. എന്നിട്ട് കല്യാണത്തിന് ധരിച്ചോളൂ എന്നാണ് പറഞ്ഞത്. ആ സമയത്ത് അവര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആ സമയം താൻ സിനിമയിൽ പോലും അഭിനയിച്ച് തുടങ്ങിയിട്ടില്ലെന്നാണ് താരം പറയുന്നത്.
24-ാം വയസിലാണ് പ്രേമത്തിൽ അഭിനയിക്കുന്നത്. പിന്നീട് ഏതെങ്കിലും അവാർഡ് കിട്ടുമെന്ന് കരുതിയിരുന്നതായാണ് നടിയുടെ വാക്കുകൾ. ആ സമയത്ത് ഏറ്റവും വലിയ അവാർഡുകളിൽ‌ ഒന്നായിരുന്നു ദേശീയ പുരസ്കാരം. അതു കിട്ടുകയാണെങ്കിൽ സാരി ഉടുത്ത് പോകാമെന്നാണ് താൻ കരുതിയതെന്നാണ് നടി പറയുന്നത്.
advertisement
നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തണ്ടേൽ അടുത്തിടെയായിരുന്നു റിലീസായത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ചന്ദു മൊണ്ടേട്ടിയായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദേശീയ പുരസ്കാരം ലഭിക്കാൻ ആ​ഗ്രഹിച്ചിരുന്നു'; കുടുംബവുമായി ബന്ധമുള്ള കാരണം വെളിപ്പെടുത്തി സായ് പല്ലവി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement