Shamna Kasim Blackmail Case|ധർമ്മജന് പുറമെ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാർ; സിനിമാരംഗത്തുള്ള കൂടുതൽപേരുടെ മൊഴിയെടുക്കും

Last Updated:

ബ്ലാക്ക് മെയിലിങ്ങിനപ്പുറം ഗൾഫിൽ നിന്നും സ്വർണ്ണക്കടത്തു തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് താരങ്ങളെയും  മോഡലുകളെയും സമീപിച്ചത്. ഗൾഫ് മേഖലയിൽ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യമിട്ടത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതിൽ പ്രധാനം.

കൊച്ചി:  ബ്ലാക്ക് മെയിലിംഗ് കേസിൽ സിനിമാരംഗത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വർണ്ണക്കടത്തിനായി പലരെയും സമീപിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇവരുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ബ്ലാക്ക് മെയിലിങ്ങിനപ്പുറം ഗൾഫിൽ നിന്നും സ്വർണ്ണക്കടത്തു തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് താരങ്ങളെയും  മോഡലുകളെയും സമീപിച്ചത്. ഗൾഫ് മേഖലയിൽ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യമിട്ടത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതിൽ പ്രധാനം. പണം ലഭിച്ചില്ലെങ്കിൽ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കടത്തിന് ക്യാരിയർ ആക്കാനും സംഘം ലക്ഷ്യമിട്ടിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
അതേസമയം, ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണത്തിന് താൽക്കാലികമായെങ്കിലും ചെറിയ തിരിച്ചടിയായിട്ടുണ്ട്. തട്ടിപ്പ് ആസൂത്രണം ചെയ്ത ഇയാൾ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ഇയാൾ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയിൽ എടുക്കും.
advertisement
സിനിമ മേക്കപ്പ്മാനായ ഹാരിസിനെ രാത്രി വൈകിയും ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സിനിമാ താരങ്ങളുടെ നമ്പർ കൈമാറിയ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി പട്ടിക്കരയുടെ മൊഴിയും രേഖപ്പെടുത്തി. ഹൈദരാബാദിൽ നിന്നെത്തി ക്വറന്റീനിൽ ആയ ഷംന കാസിമിന്റെ മൊഴിയും ഓൺലൈൻ ആയി ഉടൻ രേഖപ്പെടുത്തും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Shamna Kasim Blackmail Case|ധർമ്മജന് പുറമെ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാർ; സിനിമാരംഗത്തുള്ള കൂടുതൽപേരുടെ മൊഴിയെടുക്കും
Next Article
advertisement
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
  • അനധികൃത പോസ്റ്ററുകളും ബാനറും രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

  • ഉത്തരവാദികളിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നിർദേശം.

  • ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ തദ്ദേശ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകുമെന്ന് കമ്മിഷൻ അറിയിച്ചു.

View All
advertisement