ചാവക്കാടിന്റെ ഭംഗിയെ വർണിച്ച്‌ ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ

Last Updated:

ചിത്രത്തിൻ്റെ കഥ നടക്കുന്നത് ചാവക്കാടാണ്. അതാണ് ഈ പാട്ടിൻ്റെ ഉള്ളടക്കമായി മാറിയതും

ഗായകൻ, നടൻ, സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധരംഗങ്ങളിൽ തിളങ്ങി നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ്റെ മകനിലൂടെയാണ് വിനീത് ശ്രീനിവാസനെ പ്രേഷകർക്കു പരിചിതമാകുന്നത്. പിന്നീട് വിനീത് ശ്രീനിവാസൻ വിവിധ രംഗങ്ങളിൽ തൻ്റേതായ ഒരു ഇടം മലയാള സിനിമയിൽ രേഖപ്പെടുത്തി.
ഗായകനായി എത്തി, നടനായി തിരക്കഥാകൃത്തും, സംവിധായകനുമായി മലയാളത്തിൽ തൻ്റേതായ സ്ഥാനം അടിവരയിട്ടുറപ്പിച്ചു. അഭിനയിക്കുന്നതിനിടയിലും, സംവിധാനരംഗത്താണെങ്കിലും സിനിമയിൽ ഒരു ഗാനമാലപിക്കുവാൻ ലഭിക്കുന്ന അവസരങ്ങളൊന്നും വിനീത് ഒഴിവാക്കാറില്ല.
അത്രയും ഇഷ്ടമാണ് പാട്ടുപാടുന്നതെന്ന് വിനീത് പലപ്പോഴും പറഞ്ഞിരുന്നത് ഇവിടെ സ്മരണീയമാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മറ്റൊരു ജനപ്രിയഗായകനായ അഫ്സലുമൊത്ത് ഒരു ഗാനം വിനീത് പാടിയിരിക്കുന്നു. 'ഈദ് ചെയ്യുമൊരു കാറ്റ് പായുമിടം ചാവക്കാട്, അറബിക്കടലോടും നാട്, കരളു തന്ന് പോറ്റും നാട്...' എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ച് ഇപ്പോൾ ഏറെ വൈറലായിരിക്കുന്നത്.
advertisement
ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട ഈ ഗാനം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ്. കൗതുകം നിറഞ്ഞ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ചിത്രത്തിൻ്റെ കഥ നടക്കുന്നത് ചാവക്കാടാണ്. അതാണ് ഈ പാട്ടിൻ്റെ ഉള്ളടക്കമായി മാറിയതും.
ഏതാനും പുതുമുഖങ്ങളും , ഒപ്പം പ്രമുഖതാരങ്ങളും അണിനിരക്കുന്ന ഈ ചിത്രം പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്നു. ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ചാവക്കാടിന്റെ ഭംഗിയെ വർണിച്ച്‌ ഒരു മലയാള ചലച്ചിത്ര ഗാനം; പാടിയത് വിനീത് ശ്രീനിവാസൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement