Anil Dharkar passes away | പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു

Last Updated:

എഴുപതുകളുതെ മധ്യത്തില്‍ മിഡ്-ഡേ, ദി ഇന്‍ഡിപെന്‍ഡന്റ് എന്നിവയുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പതാധിപനായും ധാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. മുന്‍ സഹപ്രവര്‍ക്കന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുംബൈ ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റേയും ലിറ്ററേച്ചര്‍ ലൈവിന്റെയും സ്ഥാപകനായിരുന്നു അദ്ദേഹം. നീണ്ട അഞ്ചു വര്‍ഷത്തെ ഔദ്യോഗിക ജാവിതത്തില്‍ അദ്ദഹേം ഒരു കോളമിസ്റ്റും, എഴുത്തുകാരുനും, വാസ്തുശില്പിയും, ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ ഉപദേശക സമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എഴുപതുകളുതെ മധ്യത്തില്‍ മിഡ്-ഡേ, ദി ഇന്‍ഡിപെന്‍ഡന്റ് എന്നിവയുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പതാധിപനായും ധാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗത്ത് മുംബൈയിലെ ആകാശവാണി ഓഡിറ്റോറിയം ആര്‍ട്ട് സിനിമ തിയേറ്ററായി തുറക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദി റൊമാന്‍സ് ഓഫ് സാള്‍ട്ടിന്റെ രചയിതാവായിരുന്നു അദ്ദേഹം.
advertisement
'നിരവധി കഴിവുള്ള അനില്‍ ധാര്‍ക്കര്‍ കടന്നുപോയതില്‍ അതിയായ ദുഃഖമുണ്ട്. മറ്റൊരു ഇന്ത്യന്‍ ലിറ്റിഫെറ്റ് ക്യൂറേറ്ററുടെയും ആഴത്തിലുള്ള വൈകാരികമായ പ്രതിബദ്ധത ഇല്ലായിരുന്നുവെന്ന് എനിക്ക് സുരക്ഷിതമായി പറയാന്‍ കഴിയും. 50 വര്‍ഷമായി അദ്ദേഹത്തെ എനിക്കറിയാം'ധാര്‍ക്കറിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച കോളമിസ്റ്റ് ബച്ചി കര്‍ക്കാരിയ ട്വീറ്റ് ചെയ്തു
മലയാളം വാർത്തകൾ/ വാർത്ത/India-China/
Anil Dharkar passes away | പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement