India-China Standoff | ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അഞ്ചു ഇന്ത്യൻ പൗരൻമാരെ വിട്ടയച്ചു

Last Updated:

സെപ്റ്റംബർ രണ്ടിന് വനത്തിൽ നായാട്ടിനു പോയ യുവാക്കളെ നാചോയിൻ അപ്പർ സുബാൻസിരി ജില്ലയിൽ നിന്ന് 12 കിലോമീറ്റർ വടക്കായി സെറ -7 എന്ന ആർമി പട്രോളിംഗ് മേഖലയിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

കൊഹിമ: അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരിയിലെ മക്മോഹൻ ലൈനിനടുത്ത് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) തട്ടിക്കൊണ്ടുപോയ അഞ്ച് യുവാക്കളെ ശനിയാഴ്ച 1000 കിലോമീറ്റർ അകലെയുള്ള അഞ്ജാവ് ജില്ലയിൽ വിട്ടയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുവാക്കളെ പി‌എൽ‌എ ഇന്ത്യൻ സൈന്യത്തിന് കൈമാറിയതായി തേജ്പൂർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ഹർഷ് വാർധൻ പാണ്ഡെ പറഞ്ഞു.
"കോവിഡ് -19 പ്രോട്ടോക്കോളുകൾ പ്രകാരം ഇവരെല്ലാം ഇപ്പോൾ 14 ദിവസത്തേക്ക് ക്വറന്‍റീനിലാണ്. അതിനുശേഷം അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്യും, ”പ്രതിരോധ വക്താവ് പറഞ്ഞു.
സെപ്റ്റംബർ രണ്ടിന് വനത്തിൽ നായാട്ടിനു പോയ യുവാക്കളെ നാചോയിൻ അപ്പർ സുബാൻസിരി ജില്ലയിൽ നിന്ന് 12 കിലോമീറ്റർ വടക്കായി സെറ -7 എന്ന ആർമി പട്രോളിംഗ് മേഖലയിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
"അരുണാചൽ പ്രദേശ് സമ്പന്നമായ പ്രകൃതിദത്ത പൈതൃകത്തിന് പേരുകേട്ടതാണ്, സാഹസികരായ ആളുകൾ ഔഷധ സസ്യങ്ങൾക്കായി പ്രകൃതി പര്യവേക്ഷണം ചെയ്യാനും നായാട്ടിനുള്ള പരമ്പരാഗത വൈദഗ്ധ്യം നേടാനും ഇഷ്ടപ്പെടുന്നു, അതിൽ ആഴ്ചകളോളം കാടുകളിലും വിദൂര പ്രദേശങ്ങളിലും കഴിയുന്നവരുണ്ട്. അത്തരം സാഹസിക യാത്രയ്ക്കിടെ, യഥാർത്ഥ നിയന്ത്രണ രേഖയുടെ മറുവശത്തേക്ക് യുവാക്കൾ അശ്രദ്ധമായി പ്രവേശിച്ചു, ”പാണ്ഡെ പറഞ്ഞു.
advertisement
ഇന്ത്യൻ സൈന്യത്തിന്റെ നിരന്തരമായ പരിശ്രമത്തെയും ഏകോപനത്തെയും തുടർന്നാണ് അഞ്ചുപേരെയും സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരാൻ സാധിച്ചത്.
അതേസമയം, വെള്ളിയാഴ്ച തുടർച്ചയായ മൂന്നാം രാത്രിയിലും നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ഇരുവിഭാഗവും 15,000 അടിക്ക് മുകളിൽ ഉയരത്തിൽ തുടരുകയാണെങ്കിലും സേനാബലം വർദ്ധിപ്പിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
കിഴക്കൻ ലഡാക്കിൽ നാലുമാസം നീണ്ടുനിന്ന സൈനിക ഇടപെടൽ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും അഞ്ച് കാര്യങ്ങളിൽ സമവായത്തിലെത്തി, സൈനികരെ വേഗത്തിൽ പിരിച്ചുവിടാനും, പ്രശ്നം സൃഷ്ടിക്കുന്ന എല്ലാ നടപടിയും ഒഴിവാക്കാനും യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനും സമ്മതിച്ചു.
advertisement
You may also like:ഏഴ് വർഷത്തിന് ശേഷം ഗ്രാൻഡ് സ്ലാം ഫൈനലിൽ; വിക്ടോറിയ അസരെങ്കെ കപ്പെടുക്കുമോ [NEWS]മദ്യം ടോക്കണിന് ആനുപാതികമായി മതി; മദ്യവിൽപനയിൽ നിയന്ത്രണവുമായി ബിവറേജസ് കോർപറേഷൻ​ [NEWS] ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന [NEWS]
അതിർത്തി പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി ഇരുപക്ഷത്തിന്റെയും താൽപ്പര്യമല്ലെന്ന് ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ മോസ്കോയിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന ചർച്ചകൾക്കിടെയാണ് അന്തിമ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China Standoff | ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അഞ്ചു ഇന്ത്യൻ പൗരൻമാരെ വിട്ടയച്ചു
Next Article
advertisement
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
  • ഡോ. സുമൻ ഖുൽബെയുടെ മെഡിക്കൽ ലൈസൻസ് കാനഡയിൽ റദ്ദാക്കി, പ്രൊഫഷണൽ അതിരുകൾ ലംഘിച്ചതിന്.

  • രോഗികളുമായി പ്രൊഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനാണ് ഡോ. ഖുൽബെയുടെ ലൈസൻസ് റദ്ദാക്കിയത്.

  • ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയതായി കണ്ടെത്തി.

View All
advertisement