മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ; അന്വേഷണത്തിന് സർക്കാർ

Last Updated:

മരിച്ച 17 പേരിൽ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

മഹാരാഷ്ട്രയിലെ സർക്കാർ ആശുപതിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ. കൽവ ഛത്രപതി ശിവാജി ആശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം ഉണ്ടായത്. ഇതിൽ ആഗസ്റ്റ് 10 ന് തന്നെ അഞ്ച് രോഗികൾ മരിച്ചു ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. മരിച്ച 17 പേരിൽ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായ രോഗികളാണെന്ന് ആശുപത്രിയുടെ ഡീൻ ഡോ രാകേഷ് ബരോട്ട് സ്ഥിരീകരിച്ചു.‌ കൃത്യ സമയത്ത് വേണ്ട തരത്തിലുളള ‌ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രോഗികളുടെ കൂട്ടമരണത്തിൽ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
സംഭവത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ; അന്വേഷണത്തിന് സർക്കാർ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement