മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ; അന്വേഷണത്തിന് സർക്കാർ

Last Updated:

മരിച്ച 17 പേരിൽ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.

മഹാരാഷ്ട്രയിലെ സർക്കാർ ആശുപതിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ. കൽവ ഛത്രപതി ശിവാജി ആശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം ഉണ്ടായത്. ഇതിൽ ആഗസ്റ്റ് 10 ന് തന്നെ അഞ്ച് രോഗികൾ മരിച്ചു ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. മരിച്ച 17 പേരിൽ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായ രോഗികളാണെന്ന് ആശുപത്രിയുടെ ഡീൻ ഡോ രാകേഷ് ബരോട്ട് സ്ഥിരീകരിച്ചു.‌ കൃത്യ സമയത്ത് വേണ്ട തരത്തിലുളള ‌ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രോഗികളുടെ കൂട്ടമരണത്തിൽ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
സംഭവത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ; അന്വേഷണത്തിന് സർക്കാർ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement