advertisement

'ഉപയോഗിച്ചത് അതേ തോക്കുകൾ'; മൂന്ന് പഹൽഗാം ഭീകരരെ ഓപ്പറേഷൻ‌ മഹാദേവിൽ വധിച്ചതായി മന്ത്രി അമിത് ഷാ

Last Updated:

കൊല്ലപ്പെട്ട ഭീകരരുടെ കൈയിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ പഹൽഗാമിൽ സാധാരണക്കാരെ കൊല്ലാൻ ഉപയോഗിച്ചവയാണെന്ന് സ്ഥിരീകരിച്ചതായി അമിത് ഷാ പറഞ്ഞു

Rapid Read
(Pic: Screengrab from SansadTV)
(Pic: Screengrab from SansadTV)
ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിൽ മൂന്ന് പഹൽഗാം ഭീകരരെ വധിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിൽ സ്ഥിരീകരിച്ചു. ഡച്ചിഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ നിന്ന് കണ്ടെടുത്ത റൈഫിളുകൾ തന്നെയാണ് 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിൽ ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു. “റൈഫിളുകളുടെയും വെടിയുണ്ടകളുടെയും ബാലിസ്റ്റിക് വിശകലനത്തിൽ‌ നമ്മുടെ സാധാരണക്കാരെ ആക്രമിക്കാൻ‌ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്” ഷാ സഭയെ അറിയിച്ചു.
പഹൽഗാം ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെടുത്ത വെടിയുണ്ടകളുടെ കേസിംഗുകൾ നേരത്തെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് ഷാ വെളിപ്പെടുത്തി. ഡച്ചിഗാം ഓപ്പറേഷനിൽ തീവ്രവാദികൾ കൊല്ലപ്പെട്ടപ്പോൾ, കണ്ടെടുത്ത റൈഫിളുകൾ (എം9 അമേരിക്കൻ റൈഫിളുകൾ) ആ ഷെൽ കേസിംഗുകളുമായി യോജിക്കുന്നതാണെന്നും ഇത് പഹൽഗാം കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ചതാണെന്നും അമിത് ഷാ പറഞ്ഞു.
ഭീകരർക്ക് അഭയം നൽകിയവരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ആഭ്യന്തര മന്ത്രി പ്രസ്താവിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് കൊണ്ടുവന്നപ്പോൾ, അറസ്റ്റിലായ വ്യക്തികളെ തിരിച്ചറിയലിനായി എത്തിച്ചു. മൂന്നുപേരെയും അവിടെ വച്ചുതന്നെ തിരിച്ചറിഞ്ഞു.
advertisement
advertisement
ഓപ്പറേഷൻ മഹാദേവ് 2025 മെയ് 22 ന് ആരംഭിച്ചതായി ഷാ പറഞ്ഞു. അതേ ദിവസം വൈകുന്നേരം ഒരു ഉന്നതതല സുരക്ഷാ യോഗം വിളിച്ചുചേർത്തു.‌ അതേ ദിവസം തന്നെ, ഡച്ചിഗാം വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയ്ക്ക് (ഐബി) രഹസ്യവിവരം ലഭിച്ചതായും ഷാ കൂട്ടിച്ചേർത്തു. ഒരു സാഹചര്യത്തിലും കുറ്റവാളികളെ പാകിസ്ഥാനിലേക്ക് രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ആ രാത്രിയിൽ തീരുമാനമെടുത്തു. തുടർന്ന് സുരക്ഷാ സേന വേഗത്തിൽ രക്ഷപ്പെടാനുള്ള സാധ്യതയുള്ള വഴികൾ വളയുകയും ആക്രമണകാരികളുടെ നീക്കം നിരീക്ഷിക്കുകയും ചെയ്തു.
advertisement
ഈ ഓപ്പറേഷൻ മൂന്ന് ലഷ്കർ തീവ്രവാദികളെ വിജയകരമായി ഇല്ലാതാക്കുന്നതിലേക്ക് നയിച്ചു, സുലൈമാൻ എന്ന ഹാഷിം മൂസ (സൂത്രധാരൻ), ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയിൽ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ഉപയോഗിച്ചത് അതേ തോക്കുകൾ'; മൂന്ന് പഹൽഗാം ഭീകരരെ ഓപ്പറേഷൻ‌ മഹാദേവിൽ വധിച്ചതായി മന്ത്രി അമിത് ഷാ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement