By Poll Result 2020 | നിർണായക ഉപതെരഞ്ഞെടുപ്പ് ഫലം; തെരഞ്ഞെടുപ്പ് നടന്നത് 56 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ സീറ്റിലും

Last Updated:

10 സംസ്ഥാനങ്ങളിൽ നിന്നുള്ള 54 നിയമസഭാ സീറ്റുകളിലേക്ക് നവംബർ മൂന്നിനും ബിഹാറിൽ നിന്നുള്ള ഒരു പാർലമെന്‍റ് സീറ്റിലേക്കും മണിപ്പൂരിൽ നിന്നുള്ള രണ്ട് നിയമസഭാ സീറ്റുകളിലേക്കും നവംബർ ഏഴിനുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ സീറ്റിലേക്കും നടത്തിയ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. നവംബർ 3, 7 തീയതികളിലായാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
10 സംസ്ഥാനങ്ങളിൽ നിന്നുള്ള 54 നിയമസഭാ സീറ്റുകളിലേക്ക് നവംബർ മൂന്നിനും ബിഹാറിൽ നിന്നുള്ള ഒരു പാർലമെന്‍റ് സീറ്റിലേക്കും മണിപ്പൂരിൽ നിന്നുള്ള രണ്ട് നിയമസഭാ സീറ്റുകളിലേക്കും നവംബർ ഏഴിനുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഏറ്റവുമധികം മണ്ഡലങ്ങളുള്ളത് മധ്യപ്രദേശിലാണ്.  ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.
advertisement
അതേസമയം കാലാവധി കുറാവായതിനാൽ കേരളത്തിലേത് ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു.  അസം, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വീതം സീറ്റുകളിലും ബെംഗാളിലെ ഒരു സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്നു തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
By Poll Result 2020 | നിർണായക ഉപതെരഞ്ഞെടുപ്പ് ഫലം; തെരഞ്ഞെടുപ്പ് നടന്നത് 56 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ സീറ്റിലും
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement