ദേശീയ നീന്തൽ താരം എം ബി ബാലകൃഷ്ണൻ അപകടത്തിൽ കൊല്ലപ്പെട്ടു

Last Updated:

50 മീറ്ററിൽ ദേശീയ റെക്കോഡുകാരനാണ് ബാലകൃഷ്ണൻ

ചെന്നൈ: ദേശീയ നീന്തൽതാരം എം ബി ബാലകൃഷ്ണൻ ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു 29 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി കോയമ്പേട് വച്ച് ബൈക്കിൽനിന്ന് തെറിച്ചുവീണ് ലോറിക്കടിയിൽപ്പെട്ടായിരുന്നു മരണം.‌മൂന്നാം വയസ്സിൽ നീന്തൽ പഠിച്ച ബാലകൃഷ്ണൻ കുട്ടിക്കാലത്തുതന്നെ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. നീന്തലിൽ 50 മീറ്ററിൽ ദേശീയ റെക്കോഡ് സ്വന്തമാക്കിയിരുന്നു. 2010ൽ ധാക്കയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ സ്വർണവും 100 മീറ്റർ ബാക്ക്സ്‌ട്രോക്കിൽ വെള്ളിയും കരസ്ഥമാക്കിയിട്ടുണ്ട്.
അമേരിക്കയിൽ സോഫ്റ്റ്‌വേർ മേഖലയിൽ ജോലിചെയ്യുകയായിരുന്നു. വിസാ കാലാവധി അവസാനിച്ചതിനെത്തുടർന്ന് അടുത്തിടെയാണ് ചെന്നൈയിലെത്തിയത്. അപകടമരണമെന്നനിലയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് അണ്ണനഗർ ട്രാഫിക് പോലീസ് അറിയിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ചൊവ്വാഴ്ച രാത്രി ഷേണായ് നഗർ ജയലക്ഷ്മി കോളനിയിലെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു ബാലകൃഷ്ണൻ. വനിതാസുഹൃത്തും കൂടെയുണ്ടായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു. ബാലകൃഷ്ണനും സുഹൃത്തും തെറിച്ചുവീണു. ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ട് ബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. നിസ്സാരപരിക്കുകളോടെ സുഹൃത്ത് രക്ഷപ്പെട്ടു. ലോറി ഡ്രൈവർ സുബ്രഹ്മണ്യൻ അറസ്റ്റിലാണ്.ചെന്നൈയിലെ ഡോക്ടർ ദമ്പതിമാരുടെ മകനാണ് ബാലകൃഷ്ണൻ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ദേശീയ നീന്തൽ താരം എം ബി ബാലകൃഷ്ണൻ അപകടത്തിൽ കൊല്ലപ്പെട്ടു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement