BREAKING: സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി

Last Updated:
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. മൂന്നു പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്. വോട്ടെടുപ്പില്‍ 323 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ചത്. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് അണ്ണാ ഡിഎംകെ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ് ഗലോട്ടായിരുന്നു ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിഭ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.
എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തിന്റെ ഭാഗമായാണ് ബില്‍ കൊണ്ടു വരുന്നതെന്നായിരുന്നു ചന്ദ് ഗലോട്ട് പറഞ്ഞത്. പത്ത് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് 2014ല്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ആദ്യം വാക്ക് പാലിക്കൂവെന്നായിരുന്നു ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതാണ് സംവരണ ബില്ലെന്ന് കെ വി തോമസ് എംപി ലോക്‌സഭയില്‍ പറഞ്ഞു. ബില്‍ മനസ്സിലാക്കാന്‍ പോലും സമയം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
Also Read: സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍: എതിര്‍പ്പില്ലെന്ന് സിപിഎം, പിന്‍വലിക്കണമെന്ന് ലീഗ്; പാര്‍ട്ടികളുടെ പ്രതികരണം
2014ല്‍ കോണ്‍ഗ്രസിന്റെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ സാമ്പത്തിക സംവരണം ഉറപ്പ് നല്‍കിയത് മറക്കരുതെന്നായിരുന്നു ഇതിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മറുപടി. സാമ്പത്തിക സംവരണം പിന്നാക്കവിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷായും പറഞ്ഞു. യുവാക്കള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതാണ് നീക്കം. തീരുമാനം ചരിത്രപരമാണെന്നും അമിത് ഷാ പറഞ്ഞു.
advertisement
ബില്ലിനോട് എതിര്‍പ്പില്ലെന്നാണ് സിപിഎം ചര്‍ച്ചയില്‍ പറഞ്ഞത്. തത്വത്തില്‍ എതിര്‍പ്പില്ലെന്നും ബില്‍ കൊണ്ടുവന്ന രീതിയോട് വിയോജിക്കുന്നെന്നും സിപിഎം ചര്‍ച്ചയില്‍ വ്യക്തമാക്കി. അതേസമയം ബില്‍ പിന്‍വലിക്കണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്.
Also Read:  'പത്ത് ശതമാനം സാമ്പത്തിക സംവരണം'; നമുക്ക് അറിയുന്നതും അറിയാത്തതും
അതേസമയം എന്‍സിപിയും ആര്‍സിപിയും ബില്ലിനെ സ്വാഗതം ചെയ്തു. ബില്ലിനെ പിന്തുണക്കുന്നെന്നും അതേസമയം ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെ്ന്നുമായിരുന്നു ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞത്. ജുഡീഷ്യറിയിലും സംവരണം വേണമെന്ന് ആംആദ്മിയും പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement