കടം വാങ്ങിയോ മോഷ്ടിച്ചോ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന് കോടതി

Last Updated:
ന്യൂഡല്‍ഹി: കടം വാങ്ങിയോ മോഷ്ടിച്ചോ യാചിച്ചോ ഭര്‍ത്താവ് ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്.
ഭര്യയെയും മക്കളെയും സംരക്ഷിക്കുക എന്നതാണ് ഭര്‍ത്താവിന്റെ പ്രഥമിക ഉത്തരവാദിത്തമെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യയ്ക്ക് ചെലവിനു കൊടുക്കാത്തതിനെ തുടര്‍ന്ന് ജയിലിലായ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എച്ച.എസ്. മദന്റേതാണ് ഈ സുപ്രാധന ഉത്തരവ്. 2013 -ല്‍ ജസ്റ്റിസ് ജിതേന്ദ്ര ചൗഹാനും ഇതിനു സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഭര്യയ്ക്ക് ചെലവിനു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുടുംബ കോടതി 12 മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
advertisement
ഭാര്യയ്ക്കും കുട്ടികള്‍ക്കും ചെലവിനു നല്‍കാത്തതിന് ഒരു മാസത്തെ തടവിനു വിധിക്കാനെ നിയമത്തില്‍ വ്യവസ്ഥയുള്ളെന്നു കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ കുടിശിക വരുത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചാലും ബാധ്യതയില്‍ നിന്ന് ഒഴിവാകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒരുമാസം കുടിശിക വരുത്തുന്നതിനാണ് ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാലവധി കൂടുമെന്നും കോടതി വ്യക്തമാക്കി. ഈ വിധി പ്രസ്താവിക്കുന്നതിനിടയിലാണ് മോഷ്ടിച്ചോ യാചിച്ചോ ഭര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് ഭര്‍ത്താവിന്റെ പ്രഥമിക ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കടം വാങ്ങിയോ മോഷ്ടിച്ചോ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന് കോടതി
Next Article
advertisement
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി

  • തിരുവനന്തപുരത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ജിമ പി രാജുവാണ് പിടിയിലായത്

  • കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനാലാണ് അറസ്റ്റ്

View All
advertisement