‘അഗാധമായ വേദന’; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മുകേഷും നിത അംബാനിയും അനുശോചനം രേഖപ്പെടുത്തി‌

Last Updated:

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റിലയൻസിന്റെ പൂർണ്ണവും അചഞ്ചലവുമായ പിന്തുണ മുകേഷ് അംബാനി ഉറപ്പ് നൽകി, കൂടാതെ അധികാരികളെയും, ദുഃഖിതരായ കുടുംബങ്ങളെയും ‌സാധ്യമായ എല്ലാ തരത്തിലും സഹായിക്കാനുള്ള റിലയന്‍സിന്റെ സന്നദ്ധത എടുത്തുപറഞ്ഞു

ദുരിതമനുഭവിക്കുന്ന എല്ലാവർക്കും അവരുടെ സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിടാനുള്ള ശക്തിയും ആശ്വാസവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ദുരിതമനുഭവിക്കുന്ന എല്ലാവർക്കും അവരുടെ സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിടാനുള്ള ശക്തിയും ആശ്വാസവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അഹമ്മദാബാദിൽ ഉണ്ടായ ദാരുണമായ വിമാനാപകടത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ദുരന്തത്തിൽ ഇരയായവരോട് അഗാധമായ ദുഃഖവും ഐക്യദാർഢ്യവും രേഖപ്പെടുത്തുന്നതായി മുകേഷും നിതാ അംബാനിയും അനുശോചന കുറിപ്പില്‍ പറഞ്ഞു.
“അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ ഉണ്ടായ ഗുരുതരമായ ജീവഹാനിയിൽ നിതയും ഞാനും മുഴുവൻ റിലയൻസ് കുടുംബവും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു,” മുകേഷ് അംബാനി പറഞ്ഞു. “ഈ ദാരുണമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ആത്മാർത്ഥവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു.”
advertisement
എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും റിലയൻസിന്റെ പൂർണ്ണവും അചഞ്ചലവുമായ പിന്തുണ അദ്ദേഹം ഉറപ്പ് നൽകി, കൂടാതെ അധികാരികളെയും, ദുഃഖിതരായ കുടുംബങ്ങളെയും ‌സാധ്യമായ എല്ലാ തരത്തിലും സഹായിക്കാനുള്ള റിലയന്‍സിന്റെ സന്നദ്ധത ഊന്നിപ്പറഞ്ഞു.
"ദുഃഖത്തിന്റെ ഈ മണിക്കൂറിൽ, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റിലയൻസ് പൂർണ്ണവും അചഞ്ചലവുമായ പിന്തുണ നൽകുകയും സാധ്യമായ എല്ലാ വഴികളിലും സഹായിക്കാൻ തയ്യാറാകുകയും ചെയ്യുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവർക്കും അവരുടെ സങ്കൽപ്പിക്കാനാവാത്ത നഷ്ടം നേരിടാനുള്ള ശക്തിയും ആശ്വാസവും ലഭിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു." ഓം ശാന്തി."
advertisement
അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക്ക് റൂട്ടിൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് AI171, സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1:39 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു.
രണ്ട് പൈലറ്റുമാരും പത്ത് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതില്‍ ഒരാൾ മാത്രമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
‘അഗാധമായ വേദന’; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മുകേഷും നിത അംബാനിയും അനുശോചനം രേഖപ്പെടുത്തി‌
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement