PM Modi interview: 'അഞ്ച് വർഷത്തിൽ 13.5 കോടിയിലേറെ പേർ ദാരിദ്ര്യത്തിൽനിന്ന് കരകയറി:' പ്രധാനമന്ത്രി

Last Updated:

കൂടുതൽ പേർ ദാരിദ്ര്യത്തിൽനിന്ന് കരകയറിയതോടെ രാജ്യത്ത് നവ-മധ്യവർഗം രൂപപ്പെട്ടുവരുന്നു. സമൂഹത്തിലെ ഈ വിഭാഗം വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വെറും 5 വർഷത്തിനുള്ളിൽ രാജ്യത്തെ 13.5 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണികൺട്രോളിന് വേണ്ടി രാഹുൽ ജോഷി, സന്തോഷ് മേനോൻ, കാർത്തിക് സുബ്ബരാമൻ, ജാവേദ് സെയ്ദ് എന്നിവർ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടുതൽ പേർ ദാരിദ്ര്യത്തിൽനിന്ന് കരകയറിയതോടെ രാജ്യത്ത് നവ-മധ്യവർഗം രൂപപ്പെട്ടുവരുന്നു. സമൂഹത്തിലെ ഈ വിഭാഗം വളർച്ചയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എന്നാൽ നമ്മുടെ രാജ്യം അതിലേക്കെത്തിയ വഴിയാണ് അതിലേറ പ്രധാനമെന്ന് ഞാൻ കരുതുന്നു. ജനങ്ങൾ വിശ്വസിക്കുന്ന ഒരു ഗവൺമെന്റ് ഉള്ളതുകൊണ്ടാണ് ഇത് നേടാനായത്. സർക്കാരാകട്ടെ, ജനങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുന്നു'- പ്രധാനമന്ത്രി പറഞ്ഞു.
'ജനങ്ങൾ ഞങ്ങളിൽ അഭൂതപൂർവമായ വിശ്വാസം അർപ്പിക്കുന്നത് ഞങ്ങൾക്ക് ഒരു പദവിയും ബഹുമതിയുമാണ്. അവർ ഞങ്ങൾക്ക് ഭൂരിപക്ഷം നൽകിയത് ഒരു തവണയല്ല, രണ്ട് തവണയാണ്. പല മേഖലയിലും ആഴത്തിലുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. സമ്പദ്‌വ്യവസ്ഥ, വിദ്യാഭ്യാസം, സാമൂഹിക ശാക്തീകരണം, ക്ഷേമ വിതരണം, അടിസ്ഥാന സൗകര്യങ്ങൾ അങ്ങനെ ഞങ്ങൾ മാറ്റം കൊണ്ടുവന്ന മേഖലകൾ പലതാണ്. തൽഫലമായി, ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം വർഷം തോറും റെക്കോർഡുകൾ തകർക്കുന്നു'- നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
advertisement
മേക്ക് ഇൻ ഇന്ത്യ പദ്ധതി മികച്ച വിജയത്തോടെ മുന്നേറുന്നു. സ്റ്റാർട്ടപ്പുകളും മൊബൈൽ നിർമാണ രം​ഗവും അത്ഭുതങ്ങൾ സൃഷ്ടിച്ചു. അടിസ്ഥാന സൗകര്യ വികസനം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഗത്തിലാണ് സംഭവിക്കുന്നത്, ഇതെല്ലാം നമ്മുടെ യുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
advertisement
2023-ലെ ഇന്ത്യയുടെ ജി 20 അധ്യക്ഷപദവി, താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ കടബാധ്യത ഉയർത്തുന്ന ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് വളരെയധികം ഊന്നൽ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങൾക്കായി നമ്മൾ ഉത്സാഹത്തോടെ വാദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഐഎംഎഫ്, ലോക ബാങ്ക്, ജി 20 എന്നിവയുടെ സംയുക്ത സംരംഭമായ ഗ്ലോബൽ സോവറിൻ ഡെറ്റ് റൗണ്ട് ടേബിൾ (GSDR) ഈ വർഷം ആദ്യം ആരംഭിച്ചു. ഇത് ആശയവിനിമയം ശക്തിപ്പെടുത്തുകയും കടബാധ്യതകൾ കുറക്കുന്നതിന് ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. ആധുനിക കാലത്ത്, ഒരു രാജ്യത്തെ കടക്കെണിയെക്കുറിച്ചുള്ള വാർത്തകൾ മറ്റ് പല രാജ്യങ്ങളിലേക്കും എത്താറുണ്ട്. ആളുകൾ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയും ജനങ്ങൾക്കിടയിൽ ഇതേക്കുറിച്ചുള്ള അവബോധം ശക്തമാകുകയും ചെയ്യുന്നു. സ്വന്തം രാജ്യങ്ങളിൽ സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മറ്റ് രാജ്യങ്ങളെയും ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi interview: 'അഞ്ച് വർഷത്തിൽ 13.5 കോടിയിലേറെ പേർ ദാരിദ്ര്യത്തിൽനിന്ന് കരകയറി:' പ്രധാനമന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement