വ്യാപക അക്രമങ്ങൾക്കിടയിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി

Last Updated:

ഏഴാംഘട്ടം തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനിടെയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്.

കൊൽക്കത്ത: വ്യാപക അക്രമങ്ങള്‍ക്കിടെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പിയുടെ വളര്‍ച്ചയില്‍ ഭയം പൂണ്ടാണ് മമത സര്‍ക്കാര്‍ ബംഗാളില്‍ അക്രമം അഴിച്ചു വിടുന്നതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഏഴാംഘട്ടം തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനിടെയാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തിയത്. ബംഗാളിലെ വിജയത്തോടെ ബിജെപി 300 സീറ്റ് കടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബിജെപിയുടെ വളര്‍ച്ചയില്‍ മമതയ്ക്കുള്ള അസ്വസ്ഥതയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.
അതേസമയം, യോഗി ആദിത്യനാഥിനെ വിലക്കിയ കമ്മിഷന്‍ മമതയ്ക്ക് എതിരെ നടപടിക്ക് തയ്യാറാകുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു.
advertisement
ഇതിനിടെ, അമിത് ഷായുടെ റാലിക്കിടെ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ട ക്യാംപസ് മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു. പുറത്ത് നിന്നുള്ളവരെ എത്തിച്ച് ബി ജെ പി അക്രമം അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മമത ബാനര്‍ജിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ബിജെപിയുടെ അക്രമത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂലും കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യാപക അക്രമങ്ങൾക്കിടയിലും പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement