advertisement

ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ; ചികിത്സാചെലവ് സർക്കാർ ഏറ്റെടുത്തു

Last Updated:

താരത്തിന്റെ കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടർമാരുമായും സംസാരിച്ചതായും ജയ് ഷാ

മുംബൈ: ഡൽഹി- ഡെറാഡൂൺ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ബിസിസിഐ. ഋഷഭ് പന്തിനെ കൂടുതൽ‌ പരിശോധനകള്‍ക്കു വിധേയനാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടർമാരുമായും സംസാരിച്ചതായും ജയ് ഷാ ട്വിറ്ററിൽ കുറിച്ചു. ഋഷഭ് പന്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ജയ് ഷാ അറിയിച്ചു.
അതേസമയം ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രതികരിച്ചു. ഡെറാഡൂണിലെ ആശുപത്രിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
advertisement
പുലർച്ചെ റൂർക്കിയിലെ വീട്ടിലേക്കു കാറോടിച്ചു പോകുംവഴിയാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപെട്ടത്. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. കാറിൽ തീ പടര്‍ന്നതോടെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് രക്ഷപെട്ടത്. അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനുമാണ് പരിക്കുള്ളത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ; ചികിത്സാചെലവ് സർക്കാർ ഏറ്റെടുത്തു
Next Article
advertisement
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • പാലക്കാട് തൃക്കങ്ങോട്ട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ സ്ഫോടക വസ്തുവിൽ കയറി പൊട്ടിത്തെറിച്ചു

  • യാത്രക്കാരായ വിദ്യാർത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും വലിയ ദുരന്തം ഒഴിവായതും ആശ്വാസമായി

  • പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ടെന്നും കർശന നടപടി ആവശ്യമാണ്

View All
advertisement