മുംബൈ: ഡൽഹി- ഡെറാഡൂൺ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ബിസിസിഐ. ഋഷഭ് പന്തിനെ കൂടുതൽ പരിശോധനകള്‍ക്കു വിധേയനാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളുമായും പരിശോധിക്കുന്ന ഡോക്ടർമാരുമായും സംസാരിച്ചതായും ജയ് ഷാ ട്വിറ്ററിൽ കുറിച്ചു. ഋഷഭ് പന്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ജയ് ഷാ അറിയിച്ചു.
അതേസമയം ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രതികരിച്ചു. ഡെറാഡൂണിലെ ആശുപത്രിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
Media Statement – Rishabh Pant
The BCCI will see to it that Rishabh receives the best possible medical care and gets all the support he needs to come out of this traumatic phase.
Details here 👇👇https://t.co/NFv6QbdwBD
— BCCI (@BCCI) December 30, 2022
പുലർച്ചെ റൂർക്കിയിലെ വീട്ടിലേക്കു കാറോടിച്ചു പോകുംവഴിയാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപെട്ടത്. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. കാറിൽ തീ പടര്‍ന്നതോടെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് രക്ഷപെട്ടത്. അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനുമാണ് പരിക്കുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.