'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി

Last Updated:

അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയന്ത്രിത സമയത്തേക്ക് മദ്യശാലകളും വിൽപ്പന കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. 

മുംബൈ: സാമൂഹിക അകലം പാലിക്കണം എന്ന നിബന്ധന കൃത്യമായി അനുസരിക്കുകയാണെങ്കിൽ മദ്യശാലകൾക്ക് വിലക്കുണ്ടാകില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. വീഡിയോ കോൺഫറൻസ് വഴി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ആ സാഹചര്യത്തിൽ അവിടുത്തെ ആരോഗ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരമൊരു പ്രസ്താവന അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായപ്രകടനമാണോ അതോ ഔദ്യോഗിക തീരുമാനം ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
മദ്യശാലകള്‍ തുറക്കുന്ന വിഷയത്തിൽ സർക്കാര്‍ ഇതുവരെ നിർദേശം ഒന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും ആരോഗ്യമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയന്ത്രിത സമയത്തേക്ക് മദ്യശാലകളും വിൽപ്പന കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.
advertisement
സംസ്ഥാന വരുമാനവും തൊഴിലിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ഘട്ടം ഘട്ടമായി ഡിസ്റ്റിലെറികളും വൈൻ ഷോപ്പുകളും തുറക്കാനുള്ള ശുപാർശകളടങ്ങിയ കത്ത് കോൺഫിഡറേഷൻ ഓഫ് ഇന്ത്യന്‍ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കൈമാറിയിരുന്നു.ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇത്തരമൊരു പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement