വിവാഹത്തിനായുള്ള മതംമാറ്റം ഇനി തടവുശിക്ഷ ലഭിക്കുന്ന കുറ്റം; യുപി സർക്കാർ ഓര്‍ഡിനൻസ് അംഗീകരിച്ച് ഗവർണർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പേരിലുള്ള ഈ ഓർഡിനൻസ് പ്രകാരം പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നത്കുറ്റകരമാണ്.
ലക്നൗ: വിവാഹത്തിനായുള്ള മതപരിവത്തനം ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് യുപി സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. ഗവർണർ ആനന്ദിബെൻ പട്ടേൽ ഓർഡിനൻസിന് അംഗീകാരം നൽകിയതോടെ വിവാഹത്തിനായുള്ള മതപരിവർത്തനം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.
ലൗ ജിഹാദ്, മിശ്ര വിവാഹം അടക്കം സംബന്ധിച്ച് നിരവധി വിവാദങ്ങളും പശ്ചാത്തലങ്ങളും ഉയർന്ന സാഹചര്യത്തിലാണ് യുപി സർക്കാർ തിരക്കിട്ട് ഇത്തരമൊരു ഓർഡിനന്‍സ് കൊണ്ടുവന്നത്. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പേരിലുള്ള ഈ ഓർഡിനൻസ് പ്രകാരം പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നത്കുറ്റകരമാണ്.വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കും.വിവാഹം കഴിഞ്ഞതിനു ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നാണ് നിബന്ധന.
advertisement
മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. നിയമം ലംഘിച്ചെന്ന് തെളിഞ്ഞാൽ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമം അനുസരിച്ച് കേസ് എടുത്താൽ ജാമ്യം ലഭിക്കില്ല.നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി-എസ് ടി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2020 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാഹത്തിനായുള്ള മതംമാറ്റം ഇനി തടവുശിക്ഷ ലഭിക്കുന്ന കുറ്റം; യുപി സർക്കാർ ഓര്‍ഡിനൻസ് അംഗീകരിച്ച് ഗവർണർ