പൊലീസിന്റെ 'കണക്കുപുസ്തകം' ശരിയോ ?

Last Updated:
തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്ന രണ്ടുദിവസം ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം സംബന്ധിച്ച പൊലീസിന്റെ കണക്കിൽ പൊരുത്തക്കേട്. ഇക്കാലയളവിൽ ദേവസ്വത്തിന് ലഭിച്ച വരുമാനമാണ് പൊലീസിന്റെ കണക്കുകളുമായി പൊരുത്തപ്പെടാത്തത്.
പൊലീസിന്റെ കണക്ക് അംഗീകരിച്ചാൽ ഒരു ഭക്തൻ ശബരിമലയിൽ ചെലവാക്കിയത് ശരാശരി 15,000 രൂപയോളമാണെന്നു കരുതേണ്ടിവരും. നവംബർ അഞ്ചിനും ആറിനും നട തുറന്നിരുന്ന 29 മണിക്കൂർ നേരം ശബരിമലയിലെത്തിയ 7300 പേരിൽ 200 പേർ മാത്രമാണ് യഥാർത്ഥ വിശ്വാസികളെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. മറ്റുള്ളവര്‍ പ്രതിഷേധത്തിനെത്തിയ വിവിധ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരും.
advertisement
എന്നാൽ ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ അപ്പം, അരവണ, നെയ്യഭിഷേകം, മറ്റു വഴിപാടുകൾ എന്നിവയിലൂടെ 28 ലക്ഷം രൂപയ്ക്കുമേൽ വരുമാനം ലഭിച്ചെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. കാണിക്കവഞ്ചി തുറന്നിട്ടില്ലതിനാൽ ഇതിന്റെ കണക്ക് ലഭ്യമായിട്ടില്ല. പൊലീസ് പറഞ്ഞ 200 പേർ മാത്രമാണ് ഭക്തരെങ്കിൽ ഇവരിൽ ഓരോരുത്തരും 15000 ഓളം രൂപ വീതം ചെലവാക്കിയെങ്കിലേ 28 ലക്ഷം രൂപ ദേവസ്വത്തിന് ലഭിക്കൂ.
advertisement
3,054 പേർ നെയ്യഭിഷേകം നടത്തിയെന്നും ബോർഡിന്റെ കണക്കിലുണ്ട് ഇതു തന്നെ ഭക്തരുടെ എണ്ണത്തിലെ പൊരുത്തക്കേട് സൂചിപ്പിക്കുന്നു . നെയ്യഭിഷേകത്തിന് 100 രൂപയും. അപ്പം കവറിന് 40 രൂപയും അരവണ ടിൻ ഒന്നിന് 80 രൂപയുമാണ് വില.  28 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രതിഷേധക്കാരും അരവണയും അപ്പവും വാങ്ങിയിട്ടുണ്ടെന്നു വേണം കരുതാൻ.
നട തുറന്നിരുന്ന 29 മണിക്കൂർ സമയം 13,675 പേർ ശബരിമലയിലെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. ഇതിൽ എണ്ണായിരത്തോളം പേർ പ്രതിഷേധക്കാരായെത്തി. ആറായിരത്തോളം പേർ ശബരിമലയിലും പമ്പയിലുമായി നട അടക്കുന്നതുവരെ നിലയുറപ്പിച്ചു.
advertisement
കാണിക്കവഞ്ചിയിൽ പണം നിക്ഷേപിക്കരുതെന്ന രീതിയിൽ സംഘപരിവാര്‍ പ്രവർത്തകർ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായ പ്രചരണം നടത്തിയിരുന്നു. കാണിക്കവഞ്ചിയുടെ കണക്ക് കൂടി പുറത്ത് വന്നാൽ മാത്രമേ, ഈ ആഹ്വാനങ്ങൾ നടവരവിനെ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിന്റെ 'കണക്കുപുസ്തകം' ശരിയോ ?
Next Article
advertisement
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
32 പന്തിൽ സെഞ്ചുറി; വെടിക്കെട്ടുമായി സകീബുൽ ഗനിക്ക് റെക്കോഡ് ‌
  • ബിഹാർ വിജയ് ഹസാരെ ട്രോഫിയിൽ 574 റൺസോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി

  • സകീബുൽ ഗനി വെറും 32 പന്തിൽ സെഞ്ചുറി നേടി ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വേഗം സെഞ്ചുറി നേടി

  • വൈഭവ് സൂര്യവംശി 84 പന്തിൽ 190 റൺസും ആയുഷ് ലൊഹാര 56 പന്തിൽ 116 റൺസും നേടി

View All
advertisement