Kerala Congress| ജോസ് ഇടതുമുന്നണിയിലേക്ക്; ജോസഫ് എം പുതുശ്ശേരി ഒപ്പമില്ല; കൂടുതൽ പേർ പിരിയുമെന്ന് സൂചന

Last Updated:

യുഡിഎഫ് വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തിൽ ഒരുവിഭാഗം ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ് വിട്ടു.  ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശന നീക്കത്തിൽ പ്രതിഷേധിച്ചാണ് നടപടി. യുഡിഎഫ് വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന് ഉറപ്പായതോടെ ജോസ് പക്ഷം വിടുന്ന ആദ്യത്തെ പ്രമുഖ നേതാവാണ് ജോസഫ് എം. പുതുശ്ശേരി.
ആർ. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വർഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയിൽനിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനർനിർണയത്തെ തുടർന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടർന്ന് 2011ൽ സീറ്റ് ലഭിച്ചില്ല. 2016ൽ തിരുവല്ലയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി ഉന്നതാധികാരസമിതി അംഗമാണ്.
advertisement
ജോസഫ് എം പുതുശ്ശേരിയെ പോലെ നിരവധി ജോസ് പക്ഷ നേതാക്കൾ ജോസഫ് ഗ്രൂപ്പുമായും കോൺഗ്രസുമായും ആശയവിനിമയം നടത്തിവരികയാണ്. വരുംനാളുകളിൽ കൂടുതൽ പേർ പുറത്തുവരാനും സാധ്യതയുണ്ട്. ഇടതുപക്ഷത്തേക്ക് പോകാൻ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തിൽനിന്ന് അടർത്തിയെടുക്കാൻ കോൺഗ്രസിന് താൽപര്യമുണ്ട്. ജോസ് വിഭാഗം വിട്ട് യുഡിഎഫിൽ നിൽക്കുന്നവർക്ക് സംരക്ഷണം നൽകുമെന്നാണ് മുന്നണി നേതൃത്വം ആവർത്തിക്കുന്നത്. എന്നാൽ, വരുന്നവർ പുതിയ കേരള കോൺഗ്രസാവാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോൺഗ്രസ്.
advertisement
ഇടതുമുന്നണി നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടത്തുന്ന ജോസ് പക്ഷം തദ്ദേശ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ മത്സരിക്കാൻ വേണമെന്ന പട്ടിക സിപിഎം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തിൽ നൽകിയിരുന്നു. ഇടതുമുന്നണിയിൽ സമവായമാകുന്നതനുസരിച്ച് ജോസ് വിഭാഗവുമായി പരസ്യ ധാരണയിലേക്ക് വരാനാണ് സിപിഎം ഉദ്ദേശിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| ജോസ് ഇടതുമുന്നണിയിലേക്ക്; ജോസഫ് എം പുതുശ്ശേരി ഒപ്പമില്ല; കൂടുതൽ പേർ പിരിയുമെന്ന് സൂചന
Next Article
advertisement
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായികമന്ത്രി
  • കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് മന്ത്രി പറഞ്ഞു.

  • സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ടെന്ന് മന്ത്രി; സുരക്ഷാ കാര്യങ്ങളിലും പരിമിതി.

  • മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയില്‍ കളിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നവീകരണം ആരംഭിച്ചത്.

View All
advertisement