'യുഡിഎഫ് പ്രവർത്തകർ അഹങ്കരിക്കരുത്; എല്‍ഡിഎഫിന്റെ അധ്യായം അടഞ്ഞു, ഭരണമാറ്റം സംഭവിച്ചു': എ.കെ ആന്റണി

Last Updated:

ആര്യാടൻ മുഹമ്മദിന്റെ ഓർമ്മകൾ നിലമ്പൂരിൽ നിറഞ്ഞു നിൽക്കുന്നുവെന്ന് ആന്റണി പറഞ്ഞു

News18
News18
തിരുവനന്തപുരം: നിലമ്പൂർ വിധിയെഴുതിയതോടെ കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി. ഇനിയുള്ള പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ മാത്രമായിരിക്കുമെന്നും പിണറായി സർക്കാർ കെയർ ടേക്കർ സർക്കാർ‌ മാത്രമായിരിക്കുമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു.
ആരു വിചാരിച്ചാലും കേരളത്തിൽ ഇനി എൽഡിഎഫ് തിരിച്ചുവരില്ല. എൽഡിഎഫിന്റെ അധ്യായം അടഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും എ.കെ ആന്റണി വ്യക്തമാക്കി. വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അഹങ്കരിക്കരുതെന്നും കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു ആന്റണിയുടെ വാക്കുകൾ.
നിലമ്പൂരിൽ യുഡിഎഫിന് വിജയം സമ്മാനിച്ച വോട്ടർമാരെ അഭിനന്ദിക്കുന്നു. ആര്യാടൻ മുഹമ്മദിന്റെ ഓർമ്മകൾ നിലമ്പൂരിൽ നിറഞ്ഞു നിൽക്കുന്നുവെന്നും ആന്റണി വ്യക്തമാക്കി. ആര്യാടൻ തിരിച്ചു വന്നു. പിണറായി സർക്കാർ ഇനി ഭരണത്തിൽ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. ഇനിയുള്ള പിണറായി സര്‍ക്കാര്‍ ഒരു കെയര്‍ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണെന്നും ആന്റണി കൂട്ടിച്ചേർത്തു.
advertisement
ഒൻപതു വർഷത്തിനുശേഷമാണ് നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായിരുന്ന അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിച്ചത് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുഡിഎഫ് പ്രവർത്തകർ അഹങ്കരിക്കരുത്; എല്‍ഡിഎഫിന്റെ അധ്യായം അടഞ്ഞു, ഭരണമാറ്റം സംഭവിച്ചു': എ.കെ ആന്റണി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement