ആറു ജില്ലകളിൽ ചൂടിന് ശമനമില്ല, ഒപ്പം കുടിവെള്ളക്ഷാമവും; ജോലിസമയത്തിലും മാറ്റം വരുത്താൻ നിർദേശം

Last Updated:

ചൂടിനൊപ്പം കുടുവെള്ളക്ഷാമവും രൂക്ഷമായതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വെള്ളമെത്തിക്കാൻ ഫണ്ട് അനുവദിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊടുംചൂടിൽ നാട് വെന്തുരുകുന്നതിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. അടുത്ത ദിവസം വരെ എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകൾ യെല്ലോ അലർട്ടിലാണ്. ഇവിടെ 36 ഡിഗ്രി വരെ ചൂടുകൂടിയേക്കും.
തിങ്കളാഴ്ച ദീർഘകാല ശരാശരിയേക്കാൾ 0.6 മുതൽ 2.9 ഡിഗ്രി വരെ ചൂടുയർന്നു. ആലപ്പുഴയിൽ 2.9 ഡിഗ്രി വരെ കൂടുതൽ ചൂട് രേഖപ്പെടുത്തി. അന്തരീക്ഷ താപനിലയിൽ നാല് ഡിഗ്രി വരെ വർദ്ധനവുണ്ടായിക്കഴിഞ്ഞു.
ചൂടിനൊപ്പം കുടുവെള്ളക്ഷാമവും രൂക്ഷമായതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വെള്ളമെത്തിക്കാൻ ഫണ്ട് അനുവദിച്ചു. ഇത് തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ ചിലവഴിക്കാം. മാർച്ച് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് ആറു ലക്ഷം, നഗരസഭകൾക്ക് 12 ലക്ഷം, കോർപറേഷനുകൾക്ക് 17 ലക്ഷം എന്നിങ്ങനെ ചിലവിടാൻ അനുവാദമുണ്ട്. ജൂൺ മാസം വരെ 12, 17, 22, ലക്ഷം രൂപ എന്ന നിലയിൽ ചിലവഴിക്കാം.
advertisement
ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ പകൽജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വിശ്രമം അനുവദിച്ച് ലേബർ കമ്മീഷണർ കെ. വാസുകി ഉത്തരവിട്ടു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയുള്ള സമയത്തായി എട്ടു മണിക്കൂർ ഷിഫ്റ്റ് എന്ന നിലയിലാണ് ക്രമീകരണം. ഇത് ഏപ്രിൽ 30വരെ തുടരാം. ഷിഫ്റ്റ് രീതിയിൽ ജോലിചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12നും വൈകിട്ട് മൂന്നിനും ആരംഭിക്കുന്ന രീതിയിൽ ഷിഫ്റ്റുകൾ പുനർക്രമീകരിക്കണം.
Summary: Six districts in Kerala warned against rising heat wave in Kerala over the past week. Many places are facing water scarcity. Shift timings for workforce got altered
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു ജില്ലകളിൽ ചൂടിന് ശമനമില്ല, ഒപ്പം കുടിവെള്ളക്ഷാമവും; ജോലിസമയത്തിലും മാറ്റം വരുത്താൻ നിർദേശം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement