ഷംസീറും നസീറും അതേ റോഡിൽ കണ്ടുമുട്ടി; പരസ്പരം വോട്ട് ചോദിച്ച് ഇരുവരും

Last Updated:

നസീർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ വോട്ട് വിഹിതം കുറയുമോയെന്ന ആശങ്ക ഇടതു ക്യാമ്പിനുണ്ട്.

തലശ്ശേരി: തെരഞ്ഞെടുപ്പ് പല അപൂർവ കാഴ്ചകൾക്കും വേദി ഒരുക്കാറുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് തലശ്ശേരിയിൽ നടന്നത്. മണ്ഡലത്തിലെ സ്ഥാനാർഥികളായ എ എൻ ഷംസീറും സി ഒ ടി നസീറും  പരസ്പരം വോട്ട് അഭ്യർത്ഥിക്കുന്ന കാഴ്ചയ്ക്കാണ് തലശ്ശേരി കഴിഞ്ഞദിവസം സാക്ഷിയായത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി ഒ ടി നസീർ ആക്രമിക്കപ്പെട്ട കായ്യത്ത് റോഡിൽ  വെച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്നതും ഏറെ കൗതുകകരമായി. പ്രചാരണത്തിന് ഇടയിലാണ് ഇരുവരും തമ്മിൽ കണ്ടു മുട്ടിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് ആയിരുന്നു സി പി എം മുൻ നേതാവ് കൂടിയായ സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. കായ്മത്ത് റോഡിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ എ എൻ ഷംസീർ എം എൽ എയ്ക്ക് പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു. സി പി എം ലോക്കൽ കമ്മിറ്റി മുൻ അംഗവും നഗരസഭാ മുൻ അംഗവുമായിരുന്നു സി ഒ ടി നസീർ. പാർട്ടിയുമായി അകന്നതിനു തൊട്ടു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കുകയായിരുന്നു.
advertisement
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനു പിന്നാലെയാണ് തലശ്ശേരിയിൽ വച്ച് ആക്രമിക്കപ്പെട്ടത്. കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്ക് ഈ സംഭവം കാരണമായി. താൻ ആക്രമിക്കപ്പെട്ടതിനു ഉത്തരവാദി എ എൻ ഷംസീർ എം എൽ എ ആണെന്ന് നസീർ ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച പൊലീസ് സംഘം സി പി എം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
advertisement
സി ഒ ടി നസീറിന് എതിരെ ഗൂഢാലോചന നടത്തിയതിന് സി പി എം പ്രവർത്തകൻ പൊട്ടി സന്തോഷ് എന്ന വി പി സന്തോഷ് പിടിയിലായിരുന്നു. ഇതിനെ തുടർന്ന് സി പി എം ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി എ കെ രാജേഷും അറസ്റ്റിലായിരുന്നു. അതേസമയം, നസീറിന് എതിരെ ഗൂഢാലോചന നടത്തിയത് എ എൻ ഷംസീർ ഉപയോഗിക്കുന്ന കാറിൽ വെച്ചാണെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
advertisement
തലശ്ശേരിയുടെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടു വരുത്താനാണ് ശ്രമമെന്ന് സി ഒ ടി നസീർ നേരത്തെ പറഞ്ഞിരുന്നു. പുതിയ പാർട്ടിയുമായാണ് ഇത്തവണ നസീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് ആയ അദ്ദേഹം തലശ്ശേരി സബ് കളക്ടർ അനുകുമാരിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. തലശ്ശേരി മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയായാണ് എ എൻ ഷംസീർ എത്തുന്നത്.
അതേസമയം, നസീർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ വോട്ട് വിഹിതം കുറയുമോയെന്ന ആശങ്ക ഇടതു ക്യാമ്പിനുണ്ട്.
advertisement
ഇതിനിടെ, തലശ്ശേരിയിലെ ബി ജി പി സ്ഥാനാർഥിയുടെ പത്രിക തള്ളിയ തീരുമാനം ഹൈക്കോടതി ശരി വച്ചതോടെ തലശ്ശേരിയിൽ ആരെ പിന്തുണക്കുമെന്ന ചർച്ചകൾ ബി ജെ പിയിൽ സജീവമാണ്. സി ഒ ടി നസീറിനെ ബി ജെ പി പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷംസീറും നസീറും അതേ റോഡിൽ കണ്ടുമുട്ടി; പരസ്പരം വോട്ട് ചോദിച്ച് ഇരുവരും
Next Article
advertisement
തിരുവനന്തപുരത്ത് മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത ബാർ ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരത്ത് മദ്യലഹരിയിൽ സിവിൽ സർവീസ് കോച്ചിങ് സെന്റർ അടിച്ചുതകർത്ത ബാർ ജീവനക്കാരൻ പിടിയിൽ
  • തിരുവനന്തപുരത്ത് മദ്യലഹരിയിൽ കോച്ചിങ് സെന്റർ തകർത്ത ബാർ ജീവനക്കാരൻ പോലീസ് പിടിയിൽ.

  • വിദ്യാർഥികളുമായി വാക്കുതർക്കത്തിനൊടുവിൽ ജനാലകളും ഗ്ലാസ് ഡോറുകളും തല്ലിത്തകർത്തു.

  • മാനേജറുടെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതി വിദ്യാർഥികൾ മർദിച്ചെന്നുമാണ് പോലീസിന് മൊഴി.

View All
advertisement