advertisement

'ഞാനും എഐസിസി അംഗം; മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം': തുറന്നടിച്ച് അനിൽ അക്കര

Last Updated:

'രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ മുല്ലപ്പള്ളി സൈബർ സഖാക്കൾക്ക് ലൈക്കടിക്കുകയായിരുന്നു'

തൃശൂർ: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ ആഞ്ഞടിച്ച് അനിൽ അക്കര എംഎൽഎ. തൃശൂർ ഡിസിസിക്ക് അധ്യക്ഷനില്ലാത്തിന് ഉത്തരവാദി കെപിസിസി അധ്യക്ഷനാണന്ന് അനിൽ അക്കര ഫേസ്‌ബുക്കിൽ കുറിച്ചു. രമ്യ ഹരിദാസിന്റെ കാർ വിവാദത്തിൽ മുല്ലപ്പള്ളി സൈബർ സഖാക്കൾക്ക് ലൈക്കടിക്കുകയായിരുന്നുവെന്ന് അനിൽ അക്കര കുറ്റപ്പെടുത്തി.
‌‌" തൃശ്ശൂർ ഡിസിസിക്ക് പ്രസിഡന്റില്ല ,
മാസങ്ങൾ കഴിഞ്ഞു....
ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ ?
ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്
കെപിസിസി പ്രസിഡന്റാണ്‌ .."- ഇതാണ് അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്‌ബുക്ക് പോസ്റ്റിട്ട അനിൽ അക്കര എംഎൽഎ തൊട്ടുപിന്നാലെ മാധ്യമങ്ങൾക്കു മുന്നിലും മുല്ലപ്പള്ളിക്കെതിരെ പൊട്ടിത്തെറിച്ചു. ഒരു പാവപ്പെട്ട ജനപ്രതിനിധിക്ക് വാഹനം വാങ്ങാൻ തീരുമാനിച്ചപ്പോൾ കെ പി സി സി അധ്യക്ഷൻ സൈബർ സഖാക്കൾക്ക് ലൈക്കടിച്ചത് ശരിയായില്ലെന്ന് അനിൽ അക്കര പറഞ്ഞു. മുല്ലപ്പള്ളി മാത്രമല്ല താനും എ ഐ സി സി അംഗമാണെന്നും അനിൽ അക്കര പറഞ്ഞു.
advertisement
'മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പരസ്യമായി പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം. എം.എൽ.എമാരെ കെ.പി.സി.സി യോഗത്തിന് ക്ഷണിക്കാറില്ല. ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തത് പാർട്ടിയെ തളർത്തി‌. മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി അംഗം. പ്രസിഡന്റ് ആണെന്ന വ്യത്യാസം മാത്രം'- അനിൽ അക്കര കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാനും എഐസിസി അംഗം; മുല്ലപ്പള്ളിയ്ക്ക് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാം': തുറന്നടിച്ച് അനിൽ അക്കര
Next Article
advertisement
'സീറ്റ് ചോദിച്ചെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു' മത്സരത്തിനില്ലെന്ന് ആവർത്തിച്ച് പി എസ് ശ്രീധരൻ പിള്ള
'സീറ്റ് ചോദിച്ചെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു' മത്സരത്തിനില്ലെന്ന് ആവർത്തിച്ച് പി എസ് ശ്രീധരൻ പിള്ള
  • നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സീറ്റ് ചോദിച്ചെന്നത് അടിസ്ഥാനരഹിതമാണെന്നും പിള്ള വ്യക്തമാക്കി

  • തന്റെ വോട്ട് പോലും ഗോവയിലാണെന്നും പാർട്ടി എല്ലാ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

  • "സീറ്റ് നിഷേധം വാർത്ത തെറ്റാണ്, കേരളം ബിജെപിക്ക് പാകമായിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു."

View All
advertisement