advertisement

തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയില്‍ ബി സന്ധ്യയും സുദേഷ് കുമാറും അനിൽകാന്തും

Last Updated:

അന്തിമ പട്ടികയില്‍ നിന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി.

ബി സന്ധ്യ. സുദേഷ് കുമാർ, അനിൽ കാന്ത്
ബി സന്ധ്യ. സുദേഷ് കുമാർ, അനിൽ കാന്ത്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കുള്ള അന്തിമ പട്ടിക തയ്യാറായി. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നീ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഇന്നലെ ചേര്‍ന്ന യുപിഎസ്‌സി പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. ഇതിൽ സന്ധ്യയ്ക്കും സുദേഷ് കുമാറിനുമാണ് ഡിജിപി റാങ്കുള്ളത്.
അതേസമയം, അന്തിമ പട്ടികയില്‍ നിന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി. മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വിസ്റ്റിഗേഷന്‍ ഡിജിപി തസ്തികകയില്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ടോമിന്‍ ജെ തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവി പദത്തിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പട്ടികയിലുള്ള അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി.
advertisement
തച്ചങ്കരി ഉള്‍പ്പടെ ഒമ്പതുപേരടങ്ങുന്ന പട്ടികയായിരുന്നു സംസ്ഥാനം യുപിഎസ്‌സിക്ക് കൈമാറിയത്. ഈ ഒമ്പത് പേരില്‍ നിന്നാണ് യുപിഎസസി മൂന്നുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കി സംസ്ഥാനത്തിന് തിരിച്ച് കൈമാറിയിരിക്കുന്നത്. ഇവരില്‍ നിന്ന് ഒരാളെയാണ് സംസ്ഥാനത്തിന് ഡിജിപിയായി നിയമിക്കാനാകുക. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ സുദേഷ് കുമാറിനാണ് മൂന്നുപേരില്‍ കൂടുതല്‍ സാധ്യത.
സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം ഇതാദ്യമായാണ് യുപിഎസ്‌സി പ്രത്യേക സമിതി രൂപീകരിച്ച് അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു ഡിജിപി തസ്തികയിലേക്ക് നിയമനം നടത്തിയിരുന്നത്. ഈ മാസം 31 നാണ് നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി അവസാനിക്കുന്നത്.
advertisement
യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് സമിതിയംഗങ്ങള്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ, 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണ് കേരളം നല്‍കിയത്.
advertisement
പട്ടികയിലുള്ള ബി സന്ധ്യ നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ്. അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. പൊലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാന്‍ വ്യാഴാഴ്ച ഡല്‍ഹിയിൽ നടന്ന യുപിഎസ്‌സി യോഗത്തില്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തച്ചങ്കരി പുറത്ത്; സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയില്‍ ബി സന്ധ്യയും സുദേഷ് കുമാറും അനിൽകാന്തും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement