Kerala Congress| 'ജോസ്.കെ.മാണിയെ മുന്നണി മാറ്റിയത് അഴിമതി കേസുകള്‍ വച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്ത്': കെ.സുരേന്ദ്രന്‍

Last Updated:

നോട്ടെണ്ണല്‍ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാലാണോ കേരളാ കോണ്‍​ഗ്രസിനെ ഇടതു മുന്നണിയിലെടുത്തുന്നതെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതി കേസുകള്‍ വച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്താണ് ഇടതുമുന്നണി ജോസ് കെ മാണിയെ മുന്നണി മാറ്റിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്‌ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിം​ഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോ​ഗിച്ചാണ് സി.പി.എം കേരളാ കോണ്‍​ഗ്രസിനെ ബ്ലാക്ക് മെയില്‍ ചെയ്തത്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയന്‍. ഇപ്പോള്‍ നോട്ടെണ്ണല്‍ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാലാണോ കേരളാ കോണ്‍​സിനെ ഇടതുമുന്നണിയിലെടുത്തുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
advertisement
ഇനി പാലാരിവട്ടം കേസ് കൂടി അട്ടിമറിച്ച് മുസ്ലീം ലീഗിനെ കൂടി മുന്നണിയിലെടുക്കുന്നതാകും നല്ലത്. എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ചത് ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരള കോണ്‍​ഗ്രസ് യു.ഡി.എഫ് വിട്ടതോടെ മധ്യകേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമായി. ഇതോടെ എൻ.ഡി.എ ശക്തമായി മുന്നോട്ടുവരും. ഈ സാഹചര്യത്തില്‍ ഇവിടെ മത്സരം ഇടതുമുന്നണിയും എന്‍.ഡി.എയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| 'ജോസ്.കെ.മാണിയെ മുന്നണി മാറ്റിയത് അഴിമതി കേസുകള്‍ വച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്ത്': കെ.സുരേന്ദ്രന്‍
Next Article
advertisement
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
  • മെക്സിക്കോയിൽ 50% വരെ പുതിയ തീരുവ ചുമത്തി, 1,400-ലധികം ഉൽപ്പന്നങ്ങൾ ലക്ഷ്യമിടുന്നു.

  • 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, ഇന്ത്യയെ നേരിട്ട് ബാധിക്കും.

  • ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കലും ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കലും ലക്ഷ്യം.

View All
advertisement