Kerala Congress| 'ജോസ്.കെ.മാണിയെ മുന്നണി മാറ്റിയത് അഴിമതി കേസുകള്‍ വച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്ത്': കെ.സുരേന്ദ്രന്‍

Last Updated:

നോട്ടെണ്ണല്‍ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാലാണോ കേരളാ കോണ്‍​ഗ്രസിനെ ഇടതു മുന്നണിയിലെടുത്തുന്നതെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ഇടതുമുന്നണിയിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഴിമതി കേസുകള്‍ വച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്താണ് ഇടതുമുന്നണി ജോസ് കെ മാണിയെ മുന്നണി മാറ്റിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്‌ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിം​ഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോ​ഗിച്ചാണ് സി.പി.എം കേരളാ കോണ്‍​ഗ്രസിനെ ബ്ലാക്ക് മെയില്‍ ചെയ്തത്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയന്‍. ഇപ്പോള്‍ നോട്ടെണ്ണല്‍ യന്ത്രം പിണറായി വിജയന് ആവശ്യമായതിനാലാണോ കേരളാ കോണ്‍​സിനെ ഇടതുമുന്നണിയിലെടുത്തുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
advertisement
ഇനി പാലാരിവട്ടം കേസ് കൂടി അട്ടിമറിച്ച് മുസ്ലീം ലീഗിനെ കൂടി മുന്നണിയിലെടുക്കുന്നതാകും നല്ലത്. എല്ലാ അഴിമതിക്കേസുകളും അട്ടിമറിച്ചത് ഇത്തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരള കോണ്‍​ഗ്രസ് യു.ഡി.എഫ് വിട്ടതോടെ മധ്യകേരളത്തിൽ കോൺഗ്രസ് കൂടുതൽ ദുർബലമായി. ഇതോടെ എൻ.ഡി.എ ശക്തമായി മുന്നോട്ടുവരും. ഈ സാഹചര്യത്തില്‍ ഇവിടെ മത്സരം ഇടതുമുന്നണിയും എന്‍.ഡി.എയും തമ്മിലായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| 'ജോസ്.കെ.മാണിയെ മുന്നണി മാറ്റിയത് അഴിമതി കേസുകള്‍ വച്ച്‌ ബ്ലാക്ക്മെയില്‍ ചെയ്ത്': കെ.സുരേന്ദ്രന്‍
Next Article
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement