'കലയിൽ ജാതിയോ നിറമോ.. വേര്‍തിരിവില്ല, അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുത്: കെ. സുരേന്ദ്രൻ

Last Updated:

''ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും''

കെ.സുരേന്ദ്രന്‍
കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുതെന്നും ആര്‍എൽവി രാമകൃഷ്ണനൊപ്പമാണ് താനെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പ് ഇങ്ങനെ- ''കലയിൽ ജാതിയോ, നിറമോ, വർണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ല. കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലവരും ഇതിനെല്ലാം അതീതരാണ്. അങ്ങനെ ആരെങ്കിലും വേർതിരിച്ചു കാണുന്നുണ്ടെങ്കിൽ അവർ ഇനി എത്ര വലിയ സർവജ്ഞപീഠം ഏറിയാലും അജ്ഞരായി തന്നെ ഭവിക്കും. അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാനാരും ഉപയോഗിക്കരുത്. ആർ. എൽ. വി രാമകൃഷ്ണനൊപ്പം.''
advertisement
അതേസമയം, താൻ ആരുടേയും പേര് പരാമർശിച്ചിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനില്‍ക്കുന്നുവെന്നും കലാമണ്ഡലം സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീത്വം പൊതുവെ ആൺകുട്ടികൾക്ക് കുറവായിരിക്കും. കാണാൻ കൊള്ളില്ലാത്ത കുട്ടിയെ പൈസ കൂടുതൽ കൊടുത്ത് സൗന്ദര്യം ഉണ്ടാക്കികൊടുക്കുകയാണ്. ഭരതനാട്യവും കുച്ചിപ്പുടിയും കുഴപ്പമില്ല. എന്നാൽ മോഹിനിയാട്ടം അങ്ങനെയല്ല. വല്ലയിടത്തും മോഹനൻ എന്നുപറയുന്നുണ്ടോ? അത് മോഹിനി കളിക്കണം. മോഹിപ്പിക്കുന്നവൾ എന്നാണ് അതിന്റെ അർത്ഥം അത് പുരുഷനെ സംബന്ധിച്ച് കുറവായിരിക്കുമെന്നും സത്യഭാമ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കലയിൽ ജാതിയോ നിറമോ.. വേര്‍തിരിവില്ല, അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുത്: കെ. സുരേന്ദ്രൻ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement