ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് പ്രസക്തിയില്ലെന്ന് സുരേന്ദ്രൻ; തോക്കും എന്ന് സിംപിളായി പറഞ്ഞുകൂടെ എന്ന് കമന്റ്

Last Updated:

യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ലെന്നും സുരേന്ദ്രൻ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പല ഭാഗത്തും കള്ളവോട്ട് നടന്നതായി സ്ഥിരീകരണം ഉണ്ടായതിന് പിന്നാലെ വൈകാരിക പോസ്റ്റ് പങ്കുവെച്ച് ബിജെപി ജനറൽ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ. ജയാപജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ലെന്നും സുരേന്ദ്രൻ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്- സുരേന്ദ്രൻ പറയുന്നു. ഫലം എന്തുമാവട്ടെയെന്നും ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ- സുരേന്ദ്രൻ വ്യക്തമാക്കുന്നു.
advertisement
അതേസമയം പോസ്റ്റിനെ പിന്തുണച്ചും പരിഹസിച്ചും കമന്റുകള്‍ എത്തിയിട്ടുണ്ട്. തോക്കും എന്ന് സിംപിളായി പറഞ്ഞുകൂടെ എന്നാണ് ഒരാളുടെ പരിഹാസം. അപ്പൊ ഒരു തീരുമാനമായി അല്ലേ സുരേട്ടാ എന്ന് മറ്റൊരാളും പരിഹസിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ ജയിക്കും എന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ അവകാശ വാദം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് പ്രസക്തിയില്ലെന്ന് സുരേന്ദ്രൻ; തോക്കും എന്ന് സിംപിളായി പറഞ്ഞുകൂടെ എന്ന് കമന്റ്
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement