ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ

Last Updated:

കുപ്പി കിട്ടിയ സന്തോഷത്തിൽ മടങ്ങിയ യുവാക്കൾ അത് പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് 'ചതി' തിരിച്ചറിഞ്ഞത്. പറഞ്ഞ തുകയും കൊടുത്ത് കാത്തിരുന്ന് വാങ്ങിക്കൊണ്ടു വന്നത് കട്ടൻചായ !!!

കൊല്ലം: വിദേശമദ്യമെന്ന പേരിൽ കുപ്പിയിലാക്കിയ കട്ടൻ ചായ വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ. കൊല്ലം അഞ്ചാലുംമൂട്ടിലെ ഒരു ബാറിന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. വൈകിട്ട് അഞ്ച് മണിയോടെ രണ്ട് യുവാക്കൾ മദ്യം വാങ്ങാനെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ബാര്‍ അടച്ചിരുന്നു. ഇതിനിടെ ഗേറ്റിനകത്ത് കണ്ട രണ്ട് ആളുകളോട് മദ്യം കിട്ടുമോയെന്ന് തിരക്കി. പണം വാങ്ങിയ ശേഷം ബാറിന് മുന്നിലേക്ക് വരാനാണ് ഇവർ പറഞ്ഞത്.
ആവശ്യപ്പെട്ടതനുസരിച്ച് 900 രൂപയും നൽകി മദ്യം വാങ്ങാനായി യുവാക്കൾ കാത്തു നിന്നു. പറഞ്ഞതു പോലെ പണം വാങ്ങിയവർ കുപ്പിയുമായി എത്തുകയും യുവാക്കൾക്ക് നൽകുകയും ചെയ്തു. ബാറില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ആളുകൾ മദ്യം വാങ്ങി മടങ്ങുന്നത് കണ്ടതിനാൽ സംശയിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല.. കൗണ്ടർ അടച്ച് പോയതിനാൽ ജീവനക്കാർ കുപ്പി പുറത്തു കൊണ്ടു തരുകയാണെന്നാണ് ആ സമയം അവർ വിശ്വസിച്ച് പോയത്. കുപ്പി കിട്ടിയ സന്തോഷത്തിൽ മടങ്ങിയ യുവാക്കൾ അത് പൊട്ടിച്ചു കഴിഞ്ഞപ്പോഴാണ് 'ചതി' തിരിച്ചറിഞ്ഞത്. പറഞ്ഞ തുകയും കൊടുത്ത് കാത്തിരുന്ന് വാങ്ങിക്കൊണ്ടു വന്നത് കട്ടൻചായ !!!
advertisement
TRENDING:കാട്ടാനയെ കണ്ട് ഭയന്നോടി; പിതാവിന്‍റെ കയ്യിൽ നിന്ന് തെറിച്ചു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം[NEWS]'രാജ്യദ്രോഹം, പ്രോട്ടോക്കോള്‍ ലംഘനം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് വിരട്ടണ്ട': മന്ത്രി കെ.ടി. ജലീല്‍[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]
യുവാക്കൾ നൽകിയ പരാതി പ്രകാരം എക്സൈസ് സംഘം സ്ഥലത്തെത്തി ബാറിൽ പരിശോധന നടത്തി. പറ്റിക്കപ്പെട്ട യുവാക്കൾക്കൊപ്പം എത്തിയായിരുന്നു പരിശോധന. സിസിറ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കളെ 'ചതിച്ചത്' ബാർ ജീവനക്കാരല്ലെന്ന് തെളിയുകയായിരുന്നു. യുവാക്കളെ പറ്റിച്ച ആളുകളെ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പറ്റിക്കലായതിനാൽ കേസെടുക്കാൻ നിര്‍വാഹമില്ലെന്ന നിലപാടിലാണ് എക്സൈസ് സംഘം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement