സോളാർ സമരം; തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനുമെതിരായ കേസ് അവസാനിപ്പിച്ചു

Last Updated:

ഏഴ് വർഷം മുൻപുണ്ടായ സംഭവം ഇപ്പോൾ അപ്രസ‍ക്തമാണെന്നു ചൂണ്ടിക്കാട്ടിയും പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൊലീസ് നടത്തിയില്ലെന്ന് ആരോപിച്ചുമാണു കേസ് അവസാനിപ്പിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം: സോളാർ വിവാദത്തെ തുടർന്നുണ്ടായ സമരത്തിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിന്റെ പേരിൽ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നീ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കേസ് അവസാനിപ്പിച്ചു. സർക്കാരിന്റെ അപേക്ഷയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേ‍ട്ട് കോടതിയുടേതാണ് ഉത്തരവ്.
മുൻ എംഎൽഎ ജമീല പ്രകാശം, മുൻ മന്ത്രി എം.വിജയകുമാർ എന്നിവരും ഈ കേസിൽ പ്രതികളായിരുന്നു. 2013 ഡിസംബർ 12 ന് പ്രതികളുടെ നേതൃത്വത്തിൽ ഇരുന്നൂറോളം എൽഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് ഭാഗത്തു നിന്നു ക്ലിഫ് ഹൗസ് വരെ നടത്തിയ മാർച്ച് ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടിന്റെ പേരിലായിരുന്നു കേസ്.
advertisement
ഏഴ് വർഷം മുൻപുണ്ടായ സംഭവം ഇപ്പോൾ അപ്രസ‍ക്തമാണെന്നു ചൂണ്ടിക്കാട്ടിയും പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൊലീസ് നടത്തിയില്ലെന്ന് ആരോപിച്ചുമാണു കേസ് അവസാനിപ്പിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണു കോടതി ഉത്തരവ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോളാർ സമരം; തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനുമെതിരായ കേസ് അവസാനിപ്പിച്ചു
Next Article
advertisement
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
മുഖ്യമന്ത്രിയായിരിക്കെ ജഗന്‍മോഹന്‍ റെഡ്ഡി 5 വർഷം കൊണ്ട് വിമാന യാത്രയ്ക്ക് ചെലവഴിച്ചത് 222 കോടി രൂപ
  • ജഗന്‍ 2019-24 കാലയളവില്‍ 222.85 കോടി രൂപ ചെലവഴിച്ചു.

  • ടിഡിപി ജഗന്‍ പൊതുപണം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചു.

  • ലോകേഷ് തന്റെ യാത്രകള്‍ക്ക് വ്യക്തിഗത ഫണ്ട് ഉപയോഗിച്ചു.

View All
advertisement