സനലിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച 1000 പേർക്കെതിരെ കേസ്

Last Updated:
തിരുവനന്തപുരം: DySP മർദിച്ച് റോഡിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് വാഹനമിടിച്ച് മരിച്ച സനലിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചതിന് നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. ആയിരം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്. ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആയിരംപേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ, DySP ബി. ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജിയും ബന്ധുക്കളും രംഗത്തെത്തി. കേസന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെടണമെന്നും ഭാര്യ വിജി ന്യൂസ് 18 നോട് പറഞ്ഞു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഹരികുമാറിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊർജിതമാക്കിയതായാണ് പൊലീസ് ആവർത്തിക്കുന്നത്. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഹരികുമാറിന്‍റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.
advertisement
കൊടങ്ങാവിളയിൽ തിങ്കളാഴ്ച രാത്രിയാണ് സനൽ കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈ.എസ്.പി തന്‍റെ വാഹനത്തിന് തടസമായി വാഹനം പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈ.എസ്.പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തില്‍ ഡിവൈ.എസ്.പിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സനലിന്റെ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച 1000 പേർക്കെതിരെ കേസ്
Next Article
advertisement
ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ; ടിക്കറ്റ് ഫീസ് റീ ഫണ്ട് ചെയ്യും
ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയുടെ മുഖ്യ സംഘാടകൻ അറസ്റ്റിൽ; ടിക്കറ്റ് ഫീസ് റീ ഫണ്ട് ചെയ്യും
  • ലയണൽ മെസ്സിയുടെ കൊൽക്കത്ത പരിപാടിയിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് മുഖ്യ സംഘാടകൻ അറസ്റ്റിൽ

  • പരിപാടിക്ക് ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് സംഘാടകർ വാഗ്ദാനം ചെയ്തിട്ടുണ്ട്

  • സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം വിമർശിച്ച് ഗവർണർ പിഴ ഈടാക്കാനും നിർദേശിച്ചു

View All
advertisement