advertisement

'കുട്ടികൾ മണ്ണുവാരി തിന്നിട്ടില്ല'; മലക്കംമറിഞ്ഞ് ശിശുക്ഷേമ സമിതി

Last Updated:

​കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പി.സുരേഷ് വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: കൈതമുക്കിൽ കുട്ടികൾ മണ്ണുവാരി തിന്നെന്ന ആദ്യനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ശിശുക്ഷേമ സമിതി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈതമുക്കിലെ കുടുംബം താമസിച്ചിരുന്നതെങ്കിലും കുട്ടികൾക്ക് മണ്ണു വാരി തിന്നേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്‍റെ കണ്ടെത്തലുകളെ ശിശുക്ഷേമ സമിതി അംഗീകരിച്ചു.
​കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പി.സുരേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികൾ മണ്ണു തിന്നു എന്ന വാർത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെണാണ് ശിശുക്ഷേമ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എസ് പി ദീപക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
വാർത്താക്കുറിപ്പ് പുറത്തിറക്കാനുള്ള സാഹചര്യവും ശിശുക്ഷേമ സമിതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം വളച്ചൊടിച്ച് സർക്കാരിനെതിരെ ഉപയോഗിക്കുന്നു. ശിശുക്ഷേമ സമിതിക്ക് ഇതിൽ പ്രതിഷേധമുണ്ട് താനും. ഈ സാഹചര്യത്തിൽ മണ്ണ് തിന്നൽ വിവാദത്തിൽ നിന്നും മാധ്യമങ്ങൾ ഒഴിഞ്ഞു മാറണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ആവശ്യമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുട്ടികൾ മണ്ണുവാരി തിന്നിട്ടില്ല'; മലക്കംമറിഞ്ഞ് ശിശുക്ഷേമ സമിതി
Next Article
advertisement
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് മടങ്ങിയ മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു
  • അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം മടങ്ങുമ്പോള്‍ പിക്കപ്പ് ഇടിച്ച് ആര്യന്‍ മരണപ്പെട്ടു.

  • കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്.

  • പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സിയുടെ പിക്കപ്പ് റിവേഴ്സ് വന്നതോടെ കുട്ടിയുടെ ദേഹത്ത് കയറി.

View All
advertisement