വഴിയോര കച്ചവടക്കാര്‍ക്കുനേരെ തെറിവിളി; കണ്ണൂർ ചെറുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Last Updated:

സി.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു

കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ തെറിവിളിയും ഭീഷണിയും നടത്തിയ സി ഐയെ സ്ഥലം മാറ്റി. എം പി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയത്. വഴിയോര കച്ചവടക്കാരെ സി.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.
റോഡരികില്‍ പെട്ടി ഓട്ടോയിലും മറ്റും പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാനെന്ന പേരില്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും ഇതിനുപിന്നാലെ ഇന്‍സ്പെക്ടര്‍ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നവംബര്‍ 21ന് ചെറുപുഴ -ചിറ്റാരിക്കല്‍ പാലത്തിനോട് ചേര്‍ന്ന റോഡിലായിരുന്നു സി ഐയുടെ വിളയാട്ടം. അതേസമയം റോഡിൽ ഗതാഗത കുരുക്കുണ്ടാക്കിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.ഐ വിശദീകരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് സി.ഐയുടെ വാദം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിയോര കച്ചവടക്കാര്‍ക്കുനേരെ തെറിവിളി; കണ്ണൂർ ചെറുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
Next Article
advertisement
'ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളോട് ആര്‍ത്തി; മറികടക്കാനുള്ള കരുത്ത് കൊല്ലത്ത് പാര്‍ട്ടിക്കുണ്ട്': മേഴ്സിക്കുട്ടിയമ്മ
'ഐഷാ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളോട് ആര്‍ത്തി; മറികടക്കാനുള്ള കരുത്ത് കൊല്ലത്ത് പാര്‍ട്ടിക്കുണ്ട്': മേഴ്സിക്കുട്
  • മേഴ്സിക്കുട്ടിയമ്മ ഐഷാ പോറ്റിയെ വർഗവഞ്ചകയെന്നും സ്ഥാനമാനങ്ങൾക്കുള്ള ആർത്തി കാണിച്ചുവെന്നും പറഞ്ഞു

  • ഐഷാ പോറ്റിയുടെ പാർട്ടി വിടൽ കൊല്ലം സിപിഎം ശക്തമായി നേരിടുമെന്നും പ്രതിഷേധം ആവശ്യമില്ലെന്നും വ്യക്തമാക്കി

  • വഞ്ചനയെ നേരിടാൻ കൊല്ലം ജില്ലയിൽ പാർട്ടിക്ക് മുഴുവൻ ശക്തിയുണ്ടെന്ന് മേഴ്സിക്കുട്ടിയമ്മ.

View All
advertisement