വഴിയോര കച്ചവടക്കാര്‍ക്കുനേരെ തെറിവിളി; കണ്ണൂർ ചെറുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Last Updated:

സി.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു

കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാര്‍ക്ക് നേരെ തെറിവിളിയും ഭീഷണിയും നടത്തിയ സി ഐയെ സ്ഥലം മാറ്റി. എം പി വിനീഷ് കുമാറിനെയാണ് കെഎപി നാലാം ബറ്റാലിയനിലേക്ക് സ്ഥലംമാറ്റിയത്. വഴിയോര കച്ചവടക്കാരെ സി.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.
റോഡരികില്‍ പെട്ടി ഓട്ടോയിലും മറ്റും പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാനെന്ന പേരില്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും ഇതിനുപിന്നാലെ ഇന്‍സ്പെക്ടര്‍ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
നവംബര്‍ 21ന് ചെറുപുഴ -ചിറ്റാരിക്കല്‍ പാലത്തിനോട് ചേര്‍ന്ന റോഡിലായിരുന്നു സി ഐയുടെ വിളയാട്ടം. അതേസമയം റോഡിൽ ഗതാഗത കുരുക്കുണ്ടാക്കിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.ഐ വിശദീകരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് സി.ഐയുടെ വാദം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിയോര കച്ചവടക്കാര്‍ക്കുനേരെ തെറിവിളി; കണ്ണൂർ ചെറുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
Next Article
advertisement
ഇവിടെ സമയമില്ല, പുലര്‍ച്ചെ മൂന്ന് മണിക്കും ഫുട്‌ബോള്‍ കളിക്കും; ലോകശ്രദ്ധ നേടുന്ന ദ്വീപ്
ഇവിടെ സമയമില്ല, പുലര്‍ച്ചെ മൂന്ന് മണിക്കും ഫുട്‌ബോള്‍ കളിക്കും; ലോകശ്രദ്ധ നേടുന്ന ദ്വീപ്
  • സോമറോയ് ദ്വീപിലെ ജനങ്ങള്‍ നിശ്ചിത സമയക്രമം പാലിക്കാതെ ജീവിക്കുന്നു, 300ല്‍ താഴെ മാത്രമാണ് ജനസംഖ്യ.

  • വേനല്‍ക്കാലത്ത് 69 ദിവസം സൂര്യന്‍ അസ്തമിക്കാത്ത സോമറോയില്‍ പുലര്‍ച്ചെ ഫുട്‌ബോള്‍ മാച്ചുകള്‍ നടക്കുന്നു.

  • സോമറോയില്‍ സമയരഹിത മേഖല ആകാനുള്ള ശ്രമം 2019ല്‍ ആരംഭിച്ചു, അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു.

View All
advertisement