advertisement

'മുകേഷ് എം.എൽ.എയുടെ കാര്യത്തിൽ വിപ്ലവപാർട്ടിയുടെ നിലപാട് എന്ത്?'

Last Updated:
മീ ടൂ വിവാദത്തിൽ ആരോപണവിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബർ രാജവച്ചതിന് പിന്നാലെ സമാന ആരോപണം നേരിടുന്ന മുകേഷ് എം.എൽ.എയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സി.പി.എമ്മിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കർ രംഗത്ത്.
മീ ടൂ ആരോപണത്തെ തുടർന്ന് എം.ജെ അക്‌ബർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസിനൊപ്പം ഇടതുപക്ഷ പാർട്ടികളുമുണ്ടായിരുന്നു. എന്നാൽ തുല്യ ആരോപണവിധേയനായ മുകേഷിനെതിരെ വിപ്ലവ പാർട്ടി എന്തു നടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജയശങ്കർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എം.ജെ അക്ബർ രാജിവച്ചു. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്ബറിനെക്കൊണ്ട് രാജിവെപ്പിച്ച് ബി.ജെ.പി തടിയൂരി.
advertisement
രാജ്യത്തിനകത്തും പുറത്തുമുളള നിരവധി വനിതാ മാദ്ധ്യമപ്രവർത്തകർ ഏക സ്വരത്തിൽ ആരോപണം ഉന്നയിക്കുകയും കേന്ദ്രമന്ത്രി മേനകാഗാന്ധി പരാതിക്കാരെ ഭംഗ്യന്തരേണ പിന്തുണയ്‌ക്കുകയും ചെയ്‌തോടെ അക്ബറിന്റെ പതനം ഉറപ്പായിരുന്നു.
അക്ബറിന്റെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസ് മാത്രമല്ല ഇടതുപക്ഷ പാർട്ടികളും ഉണ്ടായിരുന്നു. തുല്യനിലയിൽ ആരോപണ വിധേയനായ മുകേഷ് എം.എൽ.എയുടെ കാര്യത്തിൽ വിപ്ലവ പാർട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാൻ ബാക്കിയുള്ളത്'.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുകേഷ് എം.എൽ.എയുടെ കാര്യത്തിൽ വിപ്ലവപാർട്ടിയുടെ നിലപാട് എന്ത്?'
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement