കാബൂളിലെ മലയാളികളുടെ മോചനം ; വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി
- Published by:Karthika M
- news18-malayalam
Last Updated:
ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതില്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും പ്രധാനമന്തിയുടെ ഓഫീസിന്റേയും പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിച്ചു.
മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതില്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും പ്രധാനമന്തിയുടെ ഓഫീസിന്റേയും പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
@MEAIndia & @PMOIndia's effort in the evacuation and repatriation of Indian nationals including Keralites is commendable. Thank you for ensuring the safety of all Indians. Keralites requiring assistance can contact Norka roots or MEA's 24x7 Special Afghanistan cell.
— Pinarayi Vijayan (@vijayanpinarayi) August 22, 2021
advertisement
അതേ സമയം കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 150 ഓളം ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. ഇന്ത്യക്കാരെ താലിബാൻ കൊണ്ടുപോയെന്ന് ചില മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ വക്താക്കളിലൊരാളായ അഹ്മദുള്ള വസീഖ് ഇക്കാര്യം നിരസിച്ചു രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് വാർത്ത തെറ്റാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടെ 150 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് വാർത്തകൾ വന്നത്. ശനിയാഴ്ച, ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാബൂൾ വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാരുമായി പറന്നുയർന്നിരുന്നു.
advertisement
മെയ് ഒന്നിന് അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയതുമുതൽ അഫ്ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ താലിബാൻ നടത്തിയിരുന്നു. യു എസ് ഇതിനകം തന്നെ തങ്ങളുടെ സൈന്യത്തിന്റെ ഭൂരിഭാഗവും പിൻവലിക്കുകയും ഏകദേശം രണ്ട് പതിറ്റാണ്ട് അവസാനിച്ച് ഓഗസ്റ്റ് 31 നകം ഡ്രോഡൗൺ പൂർത്തിയാക്കാൻ ശ്രമിക്കുകയും ചെയ്തു.
2001 ൽ യുഎസ് നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ ഇപ്പോൾ, യുഎസ് സൈന്യത്തെ പിൻവലിച്ചതോടെ, താലിബാൻ കാബൂളിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് നാടുവിടേണ്ടി വരികയും ചെയ്തു.
advertisement
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാബൂളിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മോശമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സംസാരിക്കുമ്പോഴും അത് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, '- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ന്യൂസ് 18നോട് പറഞ്ഞു.
പരസ്പര വികസനം, വിദ്യാഭ്യാസം, ജനങ്ങൾക്കിടയിൽ ഉദ്യമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കാളികളായ നിരവധി അഫ്ഗാനികൾ ഉണ്ടെന്നും ഇന്ത്യ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികൾ വഷളാകുന്നതിനിടയിൽ, ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കാൻ കേന്ദ്രം ഒരു പുതിയ വിഭാഗം ഇലക്ട്രോണിക് വിസ-'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' അവതരിപ്പിച്ചു. അഫ്ഗാനികളെ മുമ്പ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ശാരീരികമായി എംബസിയിൽ ഹാജരാകേണ്ടതുണ്ടെന്നും വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ ഇപ്പോൾ, കാബൂളിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ-എംബസിയും പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇ-വിസ അനുവദിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 22, 2021 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാബൂളിലെ മലയാളികളുടെ മോചനം ; വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി










