advertisement

അനധികൃത സ്വത്ത് സമ്പാദനം; CPI പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ പാർട്ടി അന്വേഷണം

Last Updated:

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ തീരുമാനിച്ചു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചത്. കെ കെ അഷ്റഫ്, ആർ രാജേന്ദ്രൻ, സി കെ ശശിധരൻ, പി വസന്തം എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയാണ് നേരത്തെ ജയനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. ഇതിൽ  സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ കെ കെ അഷ്റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചത്. എ പി ജയൻ ചുരുങ്ങിയ കാലയളവിൽ കോടികളുടെ സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി.
advertisement
അടൂരിൽ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയിൽ പറയുന്നു. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിനു മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സെക്രട്ടറി സ്ഥാനത്ത്  ഇത് മൂന്നാം ടേം ആണ്ജയനു. കാനം വിരുദ്ധ പക്ഷത്തെ അറിയപ്പെടുന്ന നേതാവ് കൂടിയാണ് ജയൻ. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനധികൃത സ്വത്ത് സമ്പാദനം; CPI പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരെ പാർട്ടി അന്വേഷണം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement