തൃശ്ശൂർ: സിൽവർലൈൻ (K-Rail-Silverline Project)പദ്ധതിയിലൂടെ പത്ത് ശതമാനം കമ്മിഷൻ ആണ് സിപിഎം ലക്ഷ്യം വെക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K. Sudhakaran). പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം നടത്തിയ എല്ലാ പദ്ധതികളിലും കമ്മീഷൻ ആണ് ലക്ഷ്യം. ജനാധിപത്യ ബോധം ഉണ്ടെങ്കിൽ ജനകീയ സർവേ നടത്തട്ടെയെന്നും സുധാകരൻ തൃശൂരിൽ പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കണം. അതാണ് ജനാധിപത്യ ബോധമുള്ളവർ ചെയ്യേണ്ടതെന്നും സുധാകരൻ പറഞ്ഞു.
Also Read-
ലോകം അവസാനിക്കുന്നതു വരെ കമ്മ്യൂണിസ്റ്റുകാരെ സമരം ചെയ്തു തോൽപ്പിക്കാൻ കഴിയുന്ന ഒരു കോൺഗ്രസുകാരും കേരളത്തിൽ ഇല്ല: എ വിജയരാഘവൻഅതേസമയം, സിൽവർലൈൻ പ്രതിഷേധം തണുപ്പിക്കാൻ ശബരിമല മോഡൽ വിശദീകരണത്തിനൊരുങ്ങുകയാണ് സിപിഎം. വീടുകൾ നഷ്ടപ്പെടുന്നവരെ പാർട്ടി നേതാക്കളും എംഎൽഎ-മാരും നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തീരുമാനം. കല്ലിടൽ വലിയ സംഘർഷങ്ങൾക്കു കാരണമാകുന്നതിനാൽ ഇതിനു പകരം മാർഗങ്ങള സർക്കാരും ആലോചിക്കുന്നുണ്ട്.
Also Read-
സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടിവരിക 400 വീടുകൾ; മറഞ്ഞു പോകുമോ മാടപ്പള്ളി?നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതിയാണ് സിൽവർ ലെയിൻ എന്നും കല്ലിട്ടതുകൊണ്ടു മാത്രം ഭൂമി ഏറ്റെടുക്കണമില്ലെന്നും വിശദീകരിക്കും. നഷ്ടപരിഹാര പാക്കേജിന്റെ പ്രത്യേകതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമം ഉണ്ടാകും. സംസ്ഥാന നേതാക്കളും അതത് പ്രദേശങ്ങളിലെ എംഎൽഎമാരും മന്ത്രിമാരും സംഘത്തിലുണ്ടാകും.
Also Read-
ഇടതുപക്ഷം ട്രാക്ടർ, കമ്പ്യൂട്ടർ യന്ത്രവൽക്കരണം എതിർത്തിട്ടില്ല; എതിർത്തത് തൊഴിൽ നഷ്ടപ്പെടുന്ന സഹാചര്യത്തെ: എ വിജയരാഘവൻമികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന് മനസ്സിലായാൽ പ്രതിഷേധങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയും സി പി എമ്മിനുണ്ട്. കല്ലിടലിൻറെ പേരിലുണ്ടാകുന്ന സംഘർഷങ്ങൾ ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായവും ഇടതുമുന്നണിയൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് കല്ലിടലിനു ബദൽ മാർഗം ആലോചന.
അതിനിടയിൽ, സില്‍വര്‍ ലൈന്‍ അടയാളകല്ല് സഥാപിക്കുന്നതിനെതിരെ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഇന്നും പ്രതിഷേധങ്ങൾ ഉണ്ടായി. എറണാകുളം ചോറ്റാനിക്കരയിൽ കല്ലിടലിനെതിരെ സംഘർഷം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു. കല്ലുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റി.
മലപ്പുറം തവനൂരിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്ന കാർഷിക എൻജിനീയറിങ് ക്യാമ്പസിനു പുറത്താണ് പ്രതിഷേധക്കാർ സംഘടിച്ചിരിക്കുന്നത്. ചോറ്റാനിക്കരയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സംഘടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ഉണ്ടായ കോഴിക്കോട് ഇന്നും സർവേ നടപടികൾ മാറ്റിവെച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.