'കൊല്ലത്തേത് രാഷ്ട്രീയ കൊലപാതകം'; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയും

Last Updated:

ശക്തമായ ഭാഷയില്‍ കൊലപാതകത്തെ അപലപിക്കുന്നതായും സിപിഎം

ന്യൂഡല്‍ഹി: ചിതറയിലെ ബഷീറിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ അനുശോചനക്കുറിപ്പിലാണ് കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ക്രിമിനലുകളാണെന്ന് ആരോപിക്കുന്നത്. ഏറ്റവും ശക്തമായ ഭാഷയില്‍ കൊലപാതകത്തെ അപലപിക്കുന്നതായും സിപിഎം പറഞ്ഞു.
സിപിഎം കടയ്ക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ ബഷീര്‍ ഇന്നലെ ഉച്ചയോടെയായിരുന്നു കൊല്ലപ്പെട്ടത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ബഷീറിന്റെ കുടുംബം തള്ളിയ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മരച്ചീനികച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരീ പുത്രി അസ്ഫാ ബീവിയാണ് പറഞ്ഞത്.
Also Read: ചിതറയിലെ കൊലപാതകം; കോണ്‍ഗ്രസിന് പങ്കെന്ന കോടിയേരിയുടെ ആരോപണം അപഹാസ്യം: ചെന്നിത്തല
നേരത്തെ കൊല്ലത്തേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവകാശപ്പെട്ടിരുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണിതെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു.
advertisement
കമ്മ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം അത് വാക്ക് തര്‍ക്കമായി വ്യാഖ്യാനിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു. ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജഹാനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇന്ന് സിപിഎം ചിതറ പഞ്ചായത്തില്‍ ഹാര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൊല്ലത്തേത് രാഷ്ട്രീയ കൊലപാതകം'; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയും
Next Article
advertisement
കൽപറ്റയിൽ  പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ
കൽപറ്റയിൽ പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ ചെയർമാൻ
  • എൽഡിഎഫിന്റെ പി. വിശ്വനാഥൻ പണിയ വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

  • പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ചെയർമാൻ സ്ഥാനത്തേക്ക് 17 വോട്ടുകൾ നേടി വിശ്വനാഥൻ വിജയിച്ചു.

  • 30 ഡിവിഷനുകളുള്ള കൽപറ്റ നഗരസഭയിൽ 17 സീറ്റുകൾ നേടി എൽഡിഎഫ് അധികാരം പിടിച്ചെടുത്തു.

View All
advertisement