CMP ലയനം നാളെ, CPMന് ഇനി 59 MLAമാർ

Last Updated:

ലയനത്തോടെ സിപിഎം എംഎൽഎമാരുടെ എണ്ണം 59 ആയി വർധിക്കും

കൊല്ലം: സിഎംപി (കണ്ണൻ വിഭാഗം) നാളെ സിപിഎമ്മിന്റെ ഭാഗമാകും. കൊല്ലത്ത് നടക്കുന്ന ലയന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടെ നിയമസഭയിലെ സിപിഎം എംഎല്‍എമാരുടെ എണ്ണം 59 ആകും. സിഎംപി പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണ് സിപിഎമ്മില്‍ ലയിക്കുന്നത്. സിപിഎം പച്ചക്കൊടി കാട്ടിയത് അനുസരിച്ചാണ് ലയനം. കൊല്ലത്ത് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് ചേരുന്ന ലയന സമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വര്‍ഗ്ഗീയതയെയും ഫാസിസത്തെയും ചെറുത്ത് തോല്‍പ്പിക്കാന്‍ സിപിഎം ശക്തിപ്പെടണം. ഈ സാഹചര്യത്തിലാണ് സിപിഎമ്മില്‍ ലയിക്കുന്നതെന്ന് സിഎംപി നേതൃത്വം വ്യക്തമാക്കുന്നു.
സിഎംപി പ്രതിനിധിയായി വിജയിച്ച ചവറ വിജയന്‍പിള്ള ഇനി സിപിഎം എംഎല്‍എ ആയാവും അറിയപ്പെടുക. ലയനത്തോടെ ചവറ നിയമസഭാ സീറ്റും സിപിഎമ്മിന് സ്വന്തമാവും. നിയമസഭയിലെ സിപിഎം പ്രാതിനിധ്യം 58ല്‍ നിന്നും 59 ആയി ഉയരും. ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സിഎംപി സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചത്. 1986ല്‍ സ്ഥാപിച്ച സിഎംപി എംവി രാഘവന്റെ മരണശേഷം രണ്ടായി പിളര്‍ന്നു. അരവിന്ദാക്ഷന്‍ വിഭാഗം ഇടതുപക്ഷത്തോടൊപ്പവും സിപി ജോണ്‍ വിഭാഗം യുഡിഎഫിനൊപ്പവുമായിരുന്നു. ഇടതുപക്ഷത്തോടൊപ്പമുള്ള സിഎംപിയാണ് സിപിഎമ്മില്‍ ലയിക്കുന്നത്.
advertisement
ഇടതു മുന്നണിയുമായി പുറത്തുനിന്നു സഹകരിച്ചിരുന്ന നാലു കക്ഷികളെ ഇടതുമുന്നണിയിൽ എടുത്തതിന് പിന്നാലെയാണ് ആ പട്ടികയിലുണ്ടായിരുന്ന സിഎംപിയുടെ ലയനം. ഒരു വർഷത്തോളമായി ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് തത്വത്തിൽ അംഗീകരിച്ചെങ്കിലും പാർട്ടിക്കകത്തെ ഭിന്നതകൾ തടസ്സമായി. ഒരു വിഭാഗം ഇപ്പോഴും ലയനത്തിന് എതിരാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CMP ലയനം നാളെ, CPMന് ഇനി 59 MLAമാർ
Next Article
advertisement
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
SIR പട്ടികയിൽ നിന്ന് പുറത്താണോ? പരിശോധിക്കാം, പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു
  • തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു

  • പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ പേര്, ഐഡി നമ്പർ, കാരണം എന്നിവ ഓൺലൈനിൽ പരിശോധിക്കാം

  • തെറ്റായ കാരണത്താൽ പുറത്തായവർ ഇന്ന് തന്നെ ഫോം സമർപ്പിച്ചാൽ പേര് പട്ടികയിൽ ഉൾപ്പെടുത്താം

View All
advertisement