'യുഎപിഎ ചുമത്തുന്നത് ഇടതു നയമല്ല'; സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Last Updated:

'ആശയപ്രചരണത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിൽ യു.എ.പി.എ ചുമത്തെരുതെന്നത് സർക്കാരിന്റെയും സി.പി.എമ്മിൻറെയും പ്രഖ്യാപിത നയമാണ്.'

കോഴിക്കോട്: നിയമ വിദ്യാർഥി ഉൾപ്പെടെ രണ്ട് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതിനെ വിമർശിച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ജില്ലാ കമ്മിറ്റി കെ.ടി കുഞ്ഞിക്കണ്ണനാണ് ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
പോസ്റ്റ് പൂർണരൂപത്തിൽ
ഇടതുപക്ഷത്തിന്റെ നയമല്ല യു.എ.പി.എ ഉപയോഗിക്കുകയെന്നത്. ഇടതുപക്ഷസർക്കാരിന്റെ നയത്തിനെതിരാണ് കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരായി യു.എ.പി.എ ചുമത്തിയ പോലീസ് നടപടി. അത് പുനരാലോചിക്കുകയും തിരുത്തുകയും വേണം. 2016-ൽ സർക്കാർ അധികാരത്തിൽ വരുന്ന സന്ദർഭത്തിൽ സംസ്ഥാനത്ത് 165 യു.എ.പി.എ കേസുകൾ ഉണ്ടായിരുന്നു. അതിൽ 42 എണ്ണം പരിശോധിച്ച് ഒഴിവാക്കിയതായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് എടുത്ത 26 യു.എ.പി.എ കേസുകളിൽ 25 എണ്ണവും ആഭ്യന്തരവകുപ്പിന്റെയും സി.പി.ഐ(എം)ന്റെയും ശക്തമായ ഇടപെടൽ മൂലം ഒഴിവാക്കിയതാണ്. ആശയപ്രചരണത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിൽ യു.എ.പി.എ ചുമത്തെരുതെന്നത് സർക്കാരിന്റെയും സി.പി.ഐ(എം)ന്റെയും പ്രഖ്യാപിത നയമാണ്.
advertisement
ഇതിന് വിരുദ്ധമായി പോലീസ് യു.എ.പി.എ ചേർത്ത് കേസ് എടുത്ത സാഹചര്യത്തിലാണ് എല്ലാ കേസുകളും സർക്കാർ പുനഃപരിശോധിച്ചത്. ഹൈക്കോടതിയിൽ സർക്കാർ നൽകിയ അഫിഡവിറ്റിൽ ആശയാഭിപ്രായങ്ങളുടെ പേരിൽ ഒരാൾക്കെതിരെ യു.എ.പി.എ ചുമത്തുകയെന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കിയതുമാണ്. സർക്കാരിന്റെ നയം മറന്ന് പ്രവർത്തിക്കാൻ പോലീസ്‌സേനയ്ക്ക് എന്തധികാരമാണുള്ളത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യുഎപിഎ ചുമത്തുന്നത് ഇടതു നയമല്ല'; സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement