'ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് പങ്കില്ല; ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്'; സിപിഎം നേതാവ് എം.വി. ജയരാജന്‍

Last Updated:

ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും വേണ്ടിവന്നാൽ കാപ്പ അടക്കം ചുമത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് പങ്കില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ തള്ളിയ ജയരാജൻ മാപ്പുസാക്ഷിയാകാനുള്ള ഒന്നാം പ്രതിയുടെ ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കൊല നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആകാശ് തില്ലങ്കേരിയ്ക്കെതിരെ കേസെടുക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവാണെന്നും ഏത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും ജയരാജന്‍ പറഞ്ഞു. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും വേണ്ടിവന്നാൽ കാപ്പ അടക്കം ചുമത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. വിവാദത്തിന് പിന്നാലെ സരീഷ് പൂമരം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
advertisement
”പ്രതിഫലം അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരിന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ്‌ വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചിരിക്കണ്ടി വന്നത്”- ആകാശ് തില്ലങ്കേരി കുറിച്ചിരുന്നു,
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷുഹൈബ് വധക്കേസിൽ പാർട്ടിയ്ക്ക് പങ്കില്ല; ആകാശ് തില്ലങ്കേരി ക്വട്ടേഷൻ രാജാവ്'; സിപിഎം നേതാവ് എം.വി. ജയരാജന്‍
Next Article
advertisement
പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം
പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം
  • 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി 4 ലേബര്‍ കോഡുകള്‍ നടപ്പാക്കി, ഇത് ഇന്ത്യയിലെ വലിയ തൊഴില്‍ പരിഷ്‌ക്കാരമാണ്.

  • അസംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനം, സാമൂഹിക സുരക്ഷ, അവധി വേതനം, സ്ത്രീകള്‍ക്ക് പ്രത്യേക അവകാശങ്ങള്‍

  • പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ ഏകോപനം, നിയമബോധവല്‍ക്കരണം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിര്‍ണായകം: കേന്ദ്രം

View All
advertisement