advertisement

KP അനില്‍കുമാറും PS പ്രശാന്തും നിരീക്ഷണത്തില്‍; CPM ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ നല്‍കില്ല

Last Updated:

മറ്റു പാർട്ടികളിൽ നിന്ന് വരുന്നവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകണമെങ്കിൽ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: കെ പി അനിൽകുമാറിനും പി എസ് പ്രശാന്തിനും ഉടൻ പാർട്ടി അംഗത്വമോ ഭാരവാഹിത്വമോ സിപിഎം നൽകില്ല. ഇവരുൾപ്പെടെയുള്ള നേതാക്കളെയും സിപിഎമ്മിനെ ബഹുജന സംഘടനകളുമായി സഹകരിപ്പിക്കാനാണ് തീരുമാനം.മറ്റു പാർട്ടികളിൽ നിന്ന് വരുന്നവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകണമെങ്കിൽ കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം.
കോൺഗ്രസ് വിട്ട്  സിപിഎമ്മിലേക്ക് എത്തിയവർക്ക് കുറച്ചുനാൾ നിരീക്ഷണ കാലമായിരിക്കും. ഇവർക്ക് നേരിട്ട് പാർട്ടി അംഗത്വം നൽകാൻ സിപിഎം ഭരണഘടനയനുസരിച്ച് കഴിയില്ല അതിന് കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം.
കെ പി അനിൽകുമാറിനും പി എസ് പ്രശാന്തിനും സി പി എം അംഗത്വത്തിന് കാത്തിരിക്കേണ്ടി വരും എന്നർഥം.  ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും നൽകില്ല. അത്തരം പദവികളിൽ താത്പര്യമില്ലെന്ന് ഇരു നേതാക്കളും സി പി എമ്മിനെ അറിയിച്ചിട്ടുമുണ്ട്.
സംഘടനാ പ്രവർത്തനത്തിൽ സഹകരിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. അതു പരിഗണിച്ച് സി ഐ ടി യു വിലോ മറ്റു ബഹുജന സംഘടനകളിലോ ഇവർക്ക് ഭാരവാഹിത്വം നൽകും. അതിനു ശേഷം പ്രവർത്തനം വിലയിരുത്തിയാകും പാർട്ടി പ്രവേശനം.
advertisement
അസംതൃപ്തരായ കൂടുതൽ കോൺഗ്രസ് നേതാക്കൾ വൈകാതെ പാർട്ടിയിലേക്കു വരുമെന്നും സി പി എം വിലയിരുത്തുന്നു. ആരേയും സി പി എം വലവീശി പിടിക്കില്ല. എന്നാൽ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ്,സി പി എമ്മിനെ അംഗീകരിച്ച് വരുന്നവരെ സ്വീകരിക്കും. നേരത്തേ കോൺഗ്രസ് വിട്ട പത്തനംതിട്ട ഡിസിസി മുൻ  പ്രസിഡൻ്റ് ഫീലിപ്പോസ് തോമസിനെയും ഇതേ രീതിയിലാണ് സി പി എം ഉൾക്കൊണ്ടത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KP അനില്‍കുമാറും PS പ്രശാന്തും നിരീക്ഷണത്തില്‍; CPM ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ നല്‍കില്ല
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement