മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം; വിശദമായ അന്വേഷണം വേണമെന്ന് ബിജെപി

Last Updated:

''തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനവും രാജ്യവിരുദ്ധ പ്രവർത്തനവും നടക്കുന്നു''-  ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷ്. തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനവും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുവെന്നും വി വി രാജേഷ് ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ചത്. മരണത്തിൽ കുടുംബമുൾപ്പടെ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നത്. മരണം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കാത്തത് ദുരൂഹത കൂട്ടുന്നുവെന്ന് വി വി രാജേഷ് പറഞ്ഞു. സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
advertisement
17 വയസുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ട്. നിരവധി നാളുകളായി ഇതേ മതപഠനശാലയിൽ ദുരൂഹതകൾ തുടരുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറല്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം; വിശദമായ അന്വേഷണം വേണമെന്ന് ബിജെപി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement