മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം; വിശദമായ അന്വേഷണം വേണമെന്ന് ബിജെപി

Last Updated:

''തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനവും രാജ്യവിരുദ്ധ പ്രവർത്തനവും നടക്കുന്നു''-  ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷ്. തലസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനവും രാജ്യ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുവെന്നും വി വി രാജേഷ് ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ചത്. മരണത്തിൽ കുടുംബമുൾപ്പടെ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നത്. മരണം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കാത്തത് ദുരൂഹത കൂട്ടുന്നുവെന്ന് വി വി രാജേഷ് പറഞ്ഞു. സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.
advertisement
17 വയസുകാരിയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ട്. നിരവധി നാളുകളായി ഇതേ മതപഠനശാലയിൽ ദുരൂഹതകൾ തുടരുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. കൃത്യമായ വിവരം നൽകാൻ അധികൃതർ തയ്യാറല്ലെന്നും പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം; വിശദമായ അന്വേഷണം വേണമെന്ന് ബിജെപി
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement