മാവേലിക്ക് എന്തിനാ പലസ്തീൻ പതാക? ജെ എൻ യു ഓണാഘോഷം അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ

Last Updated:

പോസ്റ്ററിലെ മഹാബലിയുടെ വസ്ത്രത്തിൽ പലസ്തീൻപതാക ഉൾപ്പെടുത്തി ഐക്യദാർഢ്യത്തിന്റെ ഓണമെന്ന മുദ്രാവാക്യത്തോടെയാണ് ഓണാഘോഷക്കമ്മിറ്റി പോസ്റ്റർ തയ്യാറാക്കിയത്

ഡല്‍ഹി ജെഎന്‍യു ക്യാമ്പസിലെ ഓണാഘോഷത്തിന് സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത് ഹമാസ് അനുകൂല പോസ്റ്ററിൽ മഹാബലിയുടെ വേഷമൊരുക്കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ഓണാഘോഷക്കമ്മിറ്റിയുടെ പ്രചാരണത്തിനെതിരേ എബിവിപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സർവകലാശാലാ അധികൃതർ ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
മഹാബലിയെ ഇപ്രകാരം ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തി ആണെന്ന് ആരോപിച്ച് മലയാളികളായ വിദ്യാർഥികൾ പരാതി നൽകിയതായി വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി.
പോസ്റ്ററിലെ മഹാബലിയുടെ വസ്ത്രത്തിൽ പലസ്തീൻപതാക ഉൾപ്പെടുത്തി ഐക്യദാർഢ്യത്തിന്റെ ഓണമെന്ന മുദ്രാവാക്യത്തോടെയാണ് ഓണാഘോഷക്കമ്മിറ്റി പോസ്റ്റർ തയ്യാറാക്കിയത്. ഹമാസിനെ പിന്തുണയ്ക്കാൻ മഹാബലിയെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിച്ചെന്നാരോപിച്ചാണ് മറുഭാഗം രംഗത്തെത്തിയത്.
advertisement
നവംബർ ഒൻപതിനാണ് ജെ.എൻ.യു. കൺവെൻഷൻ സെന്ററിൽ നടക്കേണ്ട ഓണാഘോഷം വിവാദമായതിന് പിന്നാലെ വ്യാഴാഴ്ച തുറസ്സായ വേദിയിലാണ്  നടത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവേലിക്ക് എന്തിനാ പലസ്തീൻ പതാക? ജെ എൻ യു ഓണാഘോഷം അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement