advertisement

'കുടുക്കാന്‍ ശ്രമം, വ്യക്തിപരമായി ആക്രമിക്കുന്നു' ഗുരുതര ആരോപണവുമായി ഡോ.ഹാരിസ്

Last Updated:

ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട് മുറി പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്

ഡോ. ഹാരിസ് ചിറക്കൽ‌
ഡോ. ഹാരിസ് ചിറക്കൽ‌
തിരുവനന്തപുരം: വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ബോധപൂർവം ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വീഴ്ചകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഡോക്ടർമാരുടെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഡോക്ടർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉപകരണഭാഗം കാണാതായെന്ന ആക്ഷേപത്തിൽ ഡോക്ടറുടെ മുറി തുറന്നു പരിശോധിച്ച അധികൃതർ മറ്റൊരു താഴിട്ട് പൂട്ടിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചത്.
കെജിഎംസിടിഎ യുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദേശം ഡോക്ടർ ഹാരിസ് പങ്കുവെച്ചത്. നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് അവധിയിലാണ്. ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചു. ഇന്നലെ രാവിലെ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ഓഫിസ് റൂമിൽ എത്തുകയും പരിശോധിച്ച ശേഷം മറ്റൊരു താഴിട്ട് മുറി പൂട്ടുകയും ആയിരുന്നു. തുടർന്നാണ് എന്തിനിങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഡോക്ടർ ഹാരിസ് ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തത്.
advertisement
ഇതും വായിക്കുക: കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം തിരുവനന്തപുരം മെഡിക്കൽ കോ‌ളേജിൽ നിന്നുതന്നെ കണ്ടെത്തി
കാണാതായി എന്നു പറഞ്ഞ മോസിലോസ്കോപ്പ് എന്ന് ഉപകരണം അവിടെത്തന്നെയുണ്ടെന്ന് വിവിധ പരിശോധനകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ഔദ്യോഗിക രഹസ്യരേഖകൾ തന്റെ ഓഫീസിലുണ്ട്. സ്റ്റോക്ക് പരിശോധനയുടെയും ഓഡിറ്റിങ്ങിന്റെയും സമയത്ത് വ്യക്തിപരമായ ആക്രമണമാണ് നടത്തുന്നത് എന്നും ഡോക്ടർ ഹാരിസ് ചൂണ്ടിക്കാട്ടി. തന്നെ കുടുക്കുന്നതിനു വേണ്ടി ഓഫീസിൽ കൃത്രിമം കാണിക്കാനോ മറ്റെന്തെങ്കിലും ദുഷ്പ്രവൃത്തികൾ ചെയ്യാനുള്ള പദ്ധതിയാണിതെന്നും ഡോക്ടർ ആരോപണമുയർത്തുന്നു.
advertisement
ഇതും വായിക്കുക: ഡോ. ഹാരിസ് ഹസനെ അറിയാമോ? ബൈക്കിൽ ഡ്യൂട്ടിക്ക് വരുന്ന, സ്വകാര്യ പ്രാക്ടീസിനെ എതിർക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടറെ?
ഇന്നലെ നടന്ന പരിശോധനയിലും ഉപകരണങ്ങൾ പൂർണമായും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയിൽ ഡോക്ടർമാരുടെ ഗ്രൂപ്പുകളിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പരസ്യ വെളിപ്പെടുത്തലുകൾ നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാൻ ഡോക്ടർ കൂടുതൽ സമയം തേടിയിട്ടുണ്ട്. തന്‍റെ വെളിപ്പെടുത്തലും തുടർന്നുണ്ടായ ആരോപണങ്ങളും അന്വേഷിച്ച വിദഗ്ധസമിതി റിപ്പോർട്ടിന്റെ പകർപ്പും ഡോക്ടർ ഹാരിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുടുക്കാന്‍ ശ്രമം, വ്യക്തിപരമായി ആക്രമിക്കുന്നു' ഗുരുതര ആരോപണവുമായി ഡോ.ഹാരിസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement