advertisement

മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസിൽ DYFI 3.8 ലക്ഷം നഷ്ടപരിഹാരം അടച്ചു

Last Updated:

12 വർഷം മുൻപു ഡിവൈഎഫ്ഐ നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിലാണ് നഷ്ട്ടപരിഹാരം അടച്ചത്

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ 3,81,000 രൂപ സബ് കോടതിയിൽ നഷ്ടപരിഹാരം അടച്ചു. 12 വർഷം മുൻപു ഡിവൈഎഫ്ഐ നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിനിടയിൽ പൊതുമുതൽ നശിപ്പിച്ച കേസിലാണ് നഷ്ട്ടപരിഹാരം അടച്ചത്. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആയിരിക്കെ, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് ‍2011 ജനുവരി 19നു നടത്തിയ മാർച്ചിനിടയിൽ വടകര പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടറും കിയോസ്കും ജനലുകളും നശിപ്പിച്ചതായാണു കേസ്.
റിയാസ് ഒന്നാം പ്രതിയായ കേസിൽ 12 പ്രതികളുണ്ട്. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു തപാൽ വകുപ്പിനു വേണ്ടി പോസ്റ്റ് മാസ്റ്റർ കെ രാജൻ നൽകിയ ഹർജിയിൽ 9 വർഷം മുൻപ് വിധിയായിരുന്നു. എന്നാൽ നഷ്ട്ടപരിഹാരം അടയ്ക്കുന്നത് വൈകിയതിനാൽ പലിശയും കോടതിച്ചെലവും ചേർത്താണ് സബ് ജഡ്ജി ജോജി തോമസ് മുൻപാകെ 3.81 ലക്ഷം ‌രൂപ അടക്കേണ്ടി വന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെട്ട പൊതുമുതൽ നശിപ്പിച്ച കേസിൽ DYFI 3.8 ലക്ഷം നഷ്ടപരിഹാരം അടച്ചു
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement