ആലപ്പാട് ഖനനം: ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ
Last Updated:
കണ്ണൂർ: ആലപ്പാട് കരിമണൽ ഖനനത്തിന്‍റെ കാര്യത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. സമരം നടത്തുന്നത് ആലപ്പാട്ടുകാരല്ല. എന്തിനാണ് സമരം നടത്തുന്നത് എന്നും അറിയില്ല. ഖനനത്തിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഖനനം നിർത്തിവെയ്ക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും വ്യവസായ മന്ത്രി കണ്ണൂരിൽ പറഞ്ഞു. കടൽ ഇല്ലാത്ത മലപ്പുറത്തുനിന്നുള്ള ഒരാൾ വന്ന് എന്തിനാണ് ഇവിടെ സമരം നടത്തുന്നതെന്നും മന്ത്രി ചോദിച്ചു.
കടൽ നൽകുന്ന വലിയതോതിലുള്ള ധാതുസമ്പത്താണ് കൊല്ലം ജില്ലയുടെ തീരങ്ങളിലുള്ളതെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നീണ്ടകര മുതൽ കായംകുളം വരെയുള്ള 16 കിലോമീറ്റർ നീളത്തിലാണ് ഈ ധാതുസമ്പത്തുള്ളത്. രാജാവിന്‍റെ ഭരണകാലം മുതൽ ഈ ധാതുസമ്പത്ത് ശേഖരിക്കുന്നതിന് ആവശ്യമായ നടപടികളുണ്ട്. അങ്ങനെയാണ് KMML, IREL എന്നിങ്ങനെ രണ്ടു സ്ഥാപനങ്ങളുണ്ടായത്. ഇപ്പോഴും ആ ധാതുസമ്പത്ത് മുഴുവനായി ശേഖരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഇനിയും നിരവധിയാളുകൾക്ക് ധാതുമണൽ ഖനനത്തിലൂടെ തൊഴിൽ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.
advertisement
കരിമണൽ സംസ്ക്കരിച്ചശേഷം ബാക്കിവരുന്ന മണൽ മുഴുവൻ അവിടെ ഫിൽ ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു. വിപുലമായ കരിമണൽ ഖനനത്തിലൂടെ പുതുച്ചേരി മികച്ച സമ്പത്ത് കൈവരിച്ചത്. അതുപോലെ നമുക്കും മികച്ച സമ്പത്ത് നൽകുന്നതാണ് ഈ ധാതുനിക്ഷേപം. ഇവിടുത്തെ ഖനനം അവസാനിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 14, 2019 11:09 AM IST



