വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസ് പിടിയില്‍

Last Updated:

വെള്ളിയാഴ്ച രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്

നിഖില്‍ തോമസ്
നിഖില്‍ തോമസ്
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ കായുംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയില്‍. വെള്ളിയാഴ്ച രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോമിന് പ്രവേശനം നേടിയെന്ന കേസില്‍ കഴിഞ്ഞ 5 ദിവസമായി നിഖില്‍ ഒളിവിലായിരുന്നു. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് വരുന്നതിനിടെയായിരുന്നു നിഖില്‍ പോലീസിന്‍റെ പിടിയിലായത്.
കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇവര്‍ പ്രതിയെ കായംകുളം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ കായംകുളം എംഎസ്എം കോളേജില്‍ എം.കോം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം.
advertisement
ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആദ്യം നിഖിലിനെ എസ്.എഫ്.ഐ നേതൃത്വം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.  സിപിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം നിഖിലിനെ പുറത്താക്കുകയുണ്ടായി. 2018-2019-ൽ കേരള സർവകലാശാല യൂണിയൻ ജോയന്റ് സെക്രട്ടറിയായിരുന്നു നിഖിൽ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസ് പിടിയില്‍
Next Article
advertisement
പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ
പുള്ളിപ്പുലി ആക്രമിച്ചതല്ല;15കാരനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; തലയിൽ വെട്ടേറ്റ മൂന്ന് മുറിവുകൾ
  • മംഗളൂരു ബെൽത്തങ്ങാടിയിൽ 15കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണ്

  • പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിൽ വാൾ പോലുള്ള ആയുധം കൊണ്ടുള്ള മൂന്ന് മുറിവുകൾ കണ്ടെത്തി

  • പുലർച്ചെ ധനുപൂജയിൽ പങ്കെടുക്കാൻ ഇറങ്ങിയ സുമന്തിനെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയും ചെയ്തു

View All
advertisement