advertisement

ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ മുഴുവൻ ക്ലാസുകളും പുനരാരംഭിച്ചു

Last Updated:

പ്ലസ് വൺ ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് രണ്ടിനും നും 2.30 നും നടക്കും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസ് മുതലുള്ള സംപ്രേഷണം പുനരാരംഭിച്ചു. പത്താം ക്ലാസുകാർക്ക് വൈകുന്നേരം 5.30 മുതൽ വൈകീട്ട് 7 വരെയാണ് ക്ലാസുകൾ. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 6.30 മുതൽ രാത്രി 8 വരെ അതേ ക്രമത്തിൽ നടത്തും.
പ്ലസ് ടു ക്ലാസുകൾ രാവിലെ 8 മുതൽ 11 വരെയും വൈകുന്നേരം 3 മണി മുതൽ 5.30 വരെയും ആയിരിക്കും. പുനഃസംപ്രേഷണം അതേ ദിവസം വൈകുന്നേരം 7 മണി മുതലും ഇതേ ക്രമത്തിൽ നടത്തും.
പ്ലസ് വൺ ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് രണ്ടിനും നും 2.30 നും നടക്കും. ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ഡിസംബർ രണ്ടാമത്തെ ആഴ്‌ച മുതൽ സംപ്രേഷണം ചെയ്ത രൂപത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയിൽ സംപ്രേഷണം ചെയ്യും.
advertisement
You may also like:ഫെയ്സ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല; പഴയ മുതലാളിയെ കൊല്ലുമെന്ന് യുവാവ്
പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും.
ഫസ്റ്റ്ബെൽ ക്ലാസുകൾ ആവശ്യമെങ്കിൽ കുട്ടികൾക്ക് സ്‌കൂളിൽ നിന്നു ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കും. മുഴുവൻ ക്ലാസുകളും കുട്ടികൾക്ക് അവർക്ക് സൗകര്യപ്രദമായ സമയത്ത് firstbell.kite.kerala.gov.in പോർട്ടലിലൂടെ കാണാം. ഇനിയുള്ള ക്ലാസുകളുടെ സമയക്രമവും പോർട്ടലിൽ ലഭ്യമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ മുഴുവൻ ക്ലാസുകളും പുനരാരംഭിച്ചു
Next Article
advertisement
വ്യാജ ബലാത്സംഗക്കേസിൽ 20 വർഷം ജയിലിൽ; ഉറ്റവരുടെ ശവസംസ്കാരത്തിൽ പോലും പങ്കെടുക്കാനായില്ല; വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം
വ്യാജ ബലാത്സംഗക്കേസിൽ 20 വർഷം ജയിലിൽ; ഉറ്റവരുടെ ശവസംസ്കാരത്തിൽ പോലും പങ്കെടുക്കാനായില്ല
  • 23 വയസ്സിൽ വ്യാജ ബലാത്സംഗക്കേസിൽ ജയിലിൽ പോയ വിഷ്ണു തിവാരി 20 വർഷത്തിന് ശേഷം മോചിതനായി

  • മാതാപിതാക്കളും സഹോദരന്മാരും മരിച്ചപ്പോഴും അന്ത്യകർമ്മങ്ങൾ ചെയ്യാൻ വിഷ്ണുവിന് അനുമതി ലഭിച്ചില്ല

  • അഭിഭാഷക ശ്വേത സിംഗ് റാണയുടെ ഇടപെടലിൽ ഹൈക്കോടതി വിഷ്ണുവിനെ എല്ലാ കുറ്റങ്ങളിലും വിമുക്തനാക്കി

View All
advertisement